
ന്യൂഡല്‍ഹി: കൊവിഡിനെതിരെ രാജ്യത്ത് അടിയന്തര ഉപയോഗത്തിന് ആദ്യം അനുമതി ലഭിക്കുന്ന വാക്‌സിന്‍ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസെനകയും വികസിപ്പിച്ച കൊവിഷീല്‍ഡായിരിക്കുമെന്ന് സൂചന. അടുത്താഴ്ചയോടെ രാജ്യത്ത് അടിയന്തരാനുമതി നല്‍കിയേക്കുമെന്നാണ് വിവരം. യു.കെയിൽ കൊവിഷീൽഡിന് അനുമതി ലഭിച്ചാൽ വൈകാതെ ഇന്ത്യയിലും അനുമതി ലഭിക്കാനിടെയുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വിദേശത്തും ഇന്ത്യയിലും നടത്തിയ കൊവിഷീൽഡിന്റെ ക്ലിനിക്കൽ ട്രയലുകളുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാകും ഇന്ത്യയിൽ അനുമതി നൽകുക. ജനുവരിയോടെ ഇന്ത്യയിൽ വാക്‌സിനേഷൻ തുടങ്ങാനാണ് പദ്ധതി. അമേരിക്കൻ കമ്പനിയായ ഫൈസറും അടിയന്തര അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. കൊവിഡ് വാക്‌സിന് രാജ്യത്ത് ഉടൻ അനുമതി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധൻ അറിയിച്ചിരുന്നു.