
തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ ഹർജി നൽകിയത്. കാൻസർ രോഗബാധ സംശയിക്കുന്നതിനാൽ ഇതിനുള്ള പരിശോധനകളും ചികിത്സയും നടക്കുന്നുണ്ടെന്നും, കഠിനമായ നടുവേദനയുണ്ടെന്നും ഹർജിയിൽ പറയുന്നു.
കേസിൽ പങ്കില്ലെന്നും, തനിക്കെതിരെ കസ്റ്റംസിന് തെളിവുകളൊന്നും ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നുമാണ് ശിവങ്കറിന്റെ വാദം. കേസിലെ പ്രതിയായ സ്വപ്ന സുരേഷ് മാത്രമാണ് തനിക്കെതിരെ മൊഴി നൽകിയതെന്നും, കസ്റ്റഡിയിൽ കഴിയവേ സമ്മർദ്ദം മൂലം നൽകിയ മൊഴിയാണിതെന്നും ജാമ്യഹർജിയിൽ പറയുന്നു.