തിരുവനന്തപുരം: ക്രിസ്‌മസ് ന്യൂ ഇയർ രാവുകൾക്ക് നിറം പകർന്ന് കൗമുദി ടിവിയുടെ കൗമുദി നൈറ്റ് ആഘോഷ പരിപാടിയുടെ ഷൂട്ടിംഗ്. രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയും കേരളകൗമുദിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. തത്സമയം നടത്തിയ പരിപാടി കൗമുദിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയും യുട്യൂബിലും പതിനായിരങ്ങളാണ് കണ്ട് ആസ്വദിച്ചത്.  മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായകരായ സുധീപ്, റിമി ടോമി, വിധു പ്രതാപ്, സിത്താര, സംസ്ഥാന അവാർഡ് നേടിയ മധുശ്രീ വാര്യർ തുടങ്ങിയവർ പരിപാടിക്ക് മാറ്റ് കൂട്ടി. മൺമറഞ്ഞ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം പാടി അനശ്വരമാക്കിയ ' ശങ്കരാ നാദശരീരാ പരാ  " എന്ന ഗാനത്തോടെ ഗായകൻ സുധീപാണ് നൈറ്റിന് തുടക്കം കുറിച്ചത്. ഗായിക റിമി ടോമി തന്റെ ഗാനങ്ങൾ കോർത്തിണക്കി സംഗീത നിശ കൂടുതൽ  ഭംഗിയാക്കി. കൊവിഡ് കാലത്ത്  കലാകാരന്മാർ കഷ്ടതയിലായിരുന്നുവെന്നും 9 മാസത്തിന് ശേഷം ആദ്യമായി സ്റ്റേജിൽ കയറിയത്  കൗമുദി നൈറ്റിലൂടെയാണെന്നും റിമി  പ്രേക്ഷകരുമായി  സംവദിക്കുന്നതിനിടെ പറഞ്ഞു. നങ്ങേലി എന്ന ആൽബം സ്വന്തമായി  കമ്പോസ് ചെയ്ത വിധു പ്രതാപ് ആ ഗാനത്തോടെ തന്റെ പ്രകടനം ഉഷാറാക്കി. ഒപ്പം ഹിന്ദി തമിഴ് ഗാനങ്ങൾ കോർത്തിണക്കി അടിച്ചുപൊളിപ്പാട്ടും പ്രേക്ഷകർക്ക് ആവേശമായി വിധു പാടി. കാതിന് കുളിർമ്മയേകി സിത്താരയുടെ മെലഡി ഗാനങ്ങളും ശ്രദ്ധേയമായി. മധുശ്രീ വാര്യരുടെ ആലാപനം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. സാംസൺ സിൽവയുടെ അടിച്ച് പൊളി പാട്ടുകളും പ്രേക്ഷരിൽ ആവേശം അലതല്ലിച്ചു. സമദ്, ഗൗരി എന്നീ ഗായകരുടെ നേതൃത്വത്തിൽ സംഗീതമേളക്കാഴ്ചകളും നടന്നു. ബീറ്റ്  ബോക‌്സിംഗിലൂടെ ശ്രദ്ധേയനായ ആദർശ് കൊല്ലം ഇടിവെട്ട് ഡി.ജെ മിമിക്രി പരിപാടികൾ ഏറെ വ്യത്യസ്തമായിരുന്നു. അനുനന്ദ് പുല്ലാങ്കുഴലിൽ നടത്തിയ വിസ്മയ നാഥവും പ്രേക്ഷകർക്ക് അനുഭൂതിയായി. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കൗമുദി ടി.വിയിലെ അളിയൻസിന്റെ സംവിധായകനും അഭിനേതാക്കളും ചടങ്ങിൽ പങ്കെടുത്തു. അവരുടെ വക ചെറിയൊരും നർമ്മ രംഗവും വേദിയിൽ അവതരിപ്പിച്ചു. കൗമുദി ചാനലിലൂടെ ആഘോഷ രാവ് ഉടൻ സംപ്രേക്ഷണം ചെയ്യും.