prathikal

തൃശൂർ: മാരക മയക്കു മരുന്നായ കൊക്കെയിൻ കടത്തിക്കൊണ്ടുവന്ന കൂർക്കഞ്ചേരി കോട്ടിയാട്ടിൽ ഗോപൻ(30), കുരിയച്ചിറ പോക്കാക്കിലത്ത് താരി ലിജക്ക് അക്ബർ (30) എന്നിവരെയാണ് തൃശൂർ, മലപ്പുറം എക്‌സൈസ് ഇന്റലിജൻസ് പാർട്ടിയും, പരപ്പനങ്ങാടി റേഞ്ച് ഉദ്യോഗസ്ഥർ, തൃശൂർ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് എന്നിവരും ചേർന്ന് വാഹനം ഉൾപ്പെടെ പിടികൂടിയത്.പ്രതികൾ ക്രിസ്മസ്, പുതുവത്സര പാർട്ടികൾക്കായി മയക്കുരുന്നു എത്തിക്കുന്ന കണ്ണികളാണ്. ഗോവ, ബംഗളൂരു ബന്ധങ്ങൾ വഴി നേരിട്ടും, പാർസൽ വഴിയും വില കൂടിയ മയക്കുമരുന്നുകൾ വരുത്തി വിൽപ്പന നടത്തുന്നവരാണ് പ്രതികൾ. തൃശൂർ, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് ന്യുജെൻ മയക്കുമരുന്നിന്റെ ഉപയോഗവും, വിൽപ്പനയും വർദ്ധിച്ചതായി ഇന്റലിജൻസിന് വിവരം ഉണ്ടായിരുന്നു. തുടർന്ന് ഇത്തരം മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരെ കേന്ദ്രീകരിച്ച് എക്‌സൈസ് അന്വേഷണം വിപുലപ്പെടുത്തുകയായിരുന്നു.പ്രതി ഗോപന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ എക്റ്റസി, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകളും കണ്ടെത്തി. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജിജു ജോസ്, ഇന്റലിജൻസ് ഇൻസ്‌പെക്ടർ മനോജ് കുമാർ.എസ്, പരപ്പനങ്ങാടി എക്‌സൈസ് ഇൻസ്‌പെക്ടർ ഷെഫീഖ്, ഇന്റലിജൻസ് ഉദ്യോഗസ്ഥരായ കെ. മണികണ്ഠൻ, കെ എസ്. ഷിബു, മലപ്പുറം ഡിവിഷനിലെ ഷിജുമോൻ, പ്രദീപ്, നിധിൻ തൃശൂർ സ്‌പെഷ്യൽ സ്‌ക്വാഡിലെ ഷിബു, അബ്ദ ഗലി, ഡിക്‌സൺ, രഞ്ജിത്ത് വനിതാ ഓഫീസർമാരായ അരുണ, ഷീജ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.