mullappally

തിരുവനന്തപുരം: മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മലബാർ മേഖലയിലെ ജനങ്ങൾ ഇടതുസർക്കാരിന്റെ ദുർഭരണത്തിനെതിരായി വിധിയെഴുതാൻ സജ്ജരായെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. കമ്മ്യൂണിസ്റ്റ് ആധിപത്യത്തിൽ നിന്നുള്ള മോചനമാണ് മലബാർ ജനത ആഗ്രഹിക്കുന്നത്. ജനതയെ വഞ്ചിച്ചവരാണ് സി.പി.എമ്മുകാർ. അവരുടെ അവസരവാദ രാഷ്ട്രീയത്തെ കേരള ജനത തിരിച്ചറിഞ്ഞു. അതിനെതിരെ ശക്തമായ വിധിയെഴുത്താണ് തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും നടന്നത്.

രാജകീയ സുഖസൗകര്യങ്ങളുടെ നടുവിലാണ് സി.പി.എം ഭരണാധികാരികൾ അഭിരമിക്കുന്നത്. സ്വന്തം അണികളോട് പോലും നീതിപുലർത്താൻ സി.പി.എമ്മിനെ ഇപ്പോൾ നയിക്കുന്ന നേതാക്കൾക്കായില്ല. അതിനെതിരായ പ്രതിഷേധം ഇരമ്പുന്ന ജനവിധി കൂടിയായിരിക്കും കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ ഉൾപ്പെടുന്ന മലബാർ മേഖലയിലേതെന്ന് മുല്ലപ്പള്ളി പറഞ്ഞു.