
തിരുവനന്തപുരം: അഭയാ കേസിൽ തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും തെറ്റ് ചെയ്‌തെന്ന് ഇപ്പോഴും വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും ലത്തീൻ
അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. എം. സൂസൈപാക്യം പറഞ്ഞു. സഭാ കുടുംബത്തിന്റെ വേദനയായാണ് വിധിയെ കാണുന്നത്. വിധി സഭാകുടുംബത്തിന് നാണക്കേടാണ്. 'തെറ്റുകൾ മനുഷ്യസഹജമാണ്. ചില സഭാ പ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടാകുന്ന തെറ്റുകൾ സഭാ കുടുംബത്തിനു തന്നെയാണ് നാണക്കേടുണ്ടാക്കുന്നത്. പ്രതികൾ തെറ്റു ചെയ്തിട്ടില്ലെങ്കിൽ നീതി ലഭിക്കാൻ മുന്നോട്ടു പോകണം. തെറ്റു ചെയ്‌തെങ്കിൽ ശിക്ഷ അനുഭവിക്കണം.സഭാംഗങ്ങൾക്കെതിരെ വന്ന വിധിയിൽ വേദനയുണ്ടെന്നും സൂസൈപാക്യം പറഞ്ഞു.