minimall

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയുടെ പ്രിയങ്കരനായിരുന്ന രാഷ്ട്രീയ നേതാവ് ടി.കെ.രാമകൃഷ്ണന്റെ പേരിൽ നഗരസഭ നിർമ്മിച്ച മിനി മാൾ അദ്ദേഹത്തിന്റെ സൽപ്പേരിന് തന്നെ മാനക്കേടായി. ഉദ്ഘാടനം കഴിഞ്ഞിട്ടും മുറികൾ വില്ക്കാനായിട്ടില്ല. നഗരമദ്ധ്യേ കണ്ണൻകുളങ്ങര ക്ഷേത്രത്തിന് സമീപം ഭാർഗവീനിലയം പോലെ കാടും പടലും കയറി നശിക്കുകയാണ് ഈ മന്ദിരം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് തറക്കല്ലിട്ട മന്ദിരത്തിന് തുടക്കം മുതൽ ശകുനക്കേടാണ്. കരാറുകാരൻ പിന്മാറിയതിനെ തുടർന്ന് പണി മുടങ്ങി. 2018ലാണ് നിർമാണം പുനരാരംഭിച്ചത്.

കഴിഞ്ഞ ആഗസ്റ്റിൽ മന്ത്രി എ.സി മൊയ്തീനാണ് ഹാൾ ഉദ്ഘാടനം ചെയ്തത്. ഇപ്പോൾ ഇവിടം സാമൂഹ്യ വിരുദ്ധരുടെയും തെരുവ് നായ്ക്കളുടെയും താവളമാണ്. ഒരു ഭാഗം കാടുകയറി. മാളിലെത്തുന്നവരെ പ്രതീക്ഷിച്ച് സി.ഐ.ടി.യുവും ബി.എം.എസും ഓട്ടോസ്റ്റാൻഡുകൾ സ്ഥാപിക്കുക വരെ ചെയ്തു. ഇതുവരെ കടമുറികൾ ടെൻഡർ ചെയ്യാൻ നടപടികൾ ആയിട്ടില്ല. വാടകയിനത്തിൽ നഗരിസഭയ്ക്ക് കോടികളാണ് നഷ്ടപ്പെടുന്നത്. പുതിയ നഗരസഭാ ഭാരവാഹികൾക്കും ഇതിന് കുറിച്ച് വലിയ ധാരണയൊന്നുമില്ല.

നഗരസഭ പറയുന്നത്

കൊവിഡ് മഹാമാരിയാണ് നടപടികൾ വൈകിപ്പിച്ചത്. വരുന്ന നഗരസഭാ കമ്മറ്റിയിൽ കരാർ ബൈലോയ്ക്ക് അനുമതി വങ്ങേണ്ടതുണ്ട്. മാസം 50 ലക്ഷം നഗരസഭയ്ക്ക് വാടകയിനത്തിൽ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

മാൾ ലേലം ചെയ്യുന്നതിന് ബൈലോ സർക്കാർ അംഗീകരിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.
രമസന്തോഷ്

ചെയർപേഴ്സൺ

പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് മാളിലെ മുറികളിൽ പത്ത് ശതമാനം സംവരണം വേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട പരാതി സർക്കാരിൽ സമർപ്പിച്ചിട്ടുണ്ടെന്നാണറിവ്. അതാണ് മാൾ തുറക്കാൻ വൈകുന്നത്.

പി.കെ. പീതാംബരൻ

പ്രതിപക്ഷ നേതാവ്

ആദ്യ നഗരസഭ മിനി മാൾ

കേരളത്തിലെ ആദ്യ നഗരസഭ മിനി മാൾ തൃപ്പൂണിത്തുറയുടേതാണ്. എട്ടരക്കോടിയാണ് നിർമാണ ചെലവ്. 21 വ്യാപാര സ്ഥാപനങ്ങളും 2 മൾട്ടിപ്ലക്‌സ് തിയറ്റേറുകളും 50ൽപ്പരം വാഹനങ്ങൾക്ക് പാർക്കിംഗും ഇതിലുണ്ട്.

തറയളവ് : 50,000 ചതുരശ്ര അടി

മൾട്ടിപ്ളക്സ് : 2 എണ്ണം

കടമുറികൾ : 21

ഉദ്ഘാടനം ചെയ്തത് : ആഗസ്റ്റ് 13, 2020