jasna

കൊച്ചി : മൂന്നു വർഷം മുമ്പ് കാണാതായ വെച്ചൂച്ചിറ സ്വദേശിനി ജെസ്‌നയെ (23) കണ്ടെത്താൻ കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്‌ഷൻ എന്ന സംഘടന നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പിൻവലിച്ചു. ഇന്നലെ ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് പബ്ളിസിറ്റി ലക്ഷ്യമാക്കിയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചതെന്ന് വിലയിരുത്തി ഭീമമായ പിഴ ചുമത്തേണ്ടി വരുമെന്ന് അഭിപ്രായപ്പെട്ടപ്പോഴാണ് ഹർജി വീണ്ടും പിൻവലിച്ചത്.

2018 മാർച്ച് 22 നാണ് വെച്ചൂച്ചിറയിലെ വീട്ടിൽ നിന്ന് ജെസ്‌നയെ കാണാതായത്. പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിട്ടില്ല. ജെസ്നയുടെ പിതാവ് ആരോഗ്യപരമായ കാരണങ്ങളാൽ അവശനിലയിലാണെന്നും ഏക സഹോദരൻ വിദേശത്താണെന്നും ചൂണ്ടിക്കാട്ടിയാണ് ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്‌ഷൻ എന്ന സംഘടന ഹർജി നൽകിയത്.