e-catering

കൊച്ചി: കൊവിഡിനെ തുടർന്ന് നിറുത്തിയ ഇ കാറ്ററിംഗ് സർവീസ് തിരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകളിൽ പുനഃരാരംഭിക്കും. സംസ്ഥാന സർക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും അനുമതി ലഭിച്ചതിനുശേഷം ഈ മാസം അവസാനം പുനഃരാരംഭിക്കുകയാണ് ലക്ഷ്യം. ഏതെല്ലാം സ്റ്റേഷനുകളിലാണ് ആരംഭിക്കുന്നതെന്ന് വ്യക്തമല്ല. റെയിൽവേ ചില സ്റ്റേഷനുകളുടെ പേര് മുന്നോട്ടുവയ്‌ക്കും. ഇ കാറ്ററിംഗ് സർവീസ് ആരംഭിക്കാൻ അനുമതി തേടി ഐ.ആർ.സി.ടി.സി റെയിൽവേക്ക് കത്തയച്ചിരുന്നു. തുടർന്നാണ് കർശന വ്യവസ്ഥകളോടെ സർവീസ് ആരംഭിക്കാൻ ഒരുക്കം തുടങ്ങിയത്.

പ്രധാന മാർഗനിർദ്ദേശങ്ങൾ

 റസ്റ്റോറന്റിന്റെ അടുക്കള ദിവസവും കൃത്യമായ ഇടവേളകളിൽ അണുനശീകരിക്കണം

 പാചകതൊഴിലാളികളം മറ്റ് ജീവനക്കാരും ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കണം

 കൃത്യമായ ഇടവേളകളിൽ തെൽമൽ സ്‌കാനറിലൂടെ ജീവനക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കണം.

 99 ഡിഗ്രി ഫാരൻഹീറ്റിൽ കൂടുതൽ ശരീര ഊഷ്മാവുള്ളവർ ജോലി ചെയ്യാൻ പാടില്ല

 ജോലിക്കിടയിൽ ഈ പരിധി കടന്നാലും ഉടൻ നിറുത്തണം.

 ജീവനക്കാർ മാസ്‌ക് ധരിക്കണം.

 ഭക്ഷണം കൈമാറുമ്പോൾ യാത്രക്കാരെ സ്‌പർശിക്കരുത്