കളമശേരി: ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ജയിച്ചതോടെ കളമശേരി നഗരസഭയിലെ യു.ഡി.എഫ് ഭരണം നൂൽപാലത്തിലായി. ചെയർപേഴ്സൺ , വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചതുകൊണ്ടാണ് ഭരണം കിട്ടിയത്. ബി.ജെ.പി.അംഗം വോട്ട് ചെയ്യാതെ വിട്ടുനിന്നു.
ഇപ്പോൾ 42 സീറ്റിൽ യു.ഡി.എഫിന് രണ്ട് സ്വതന്ത്രരുടെ പിന്തുണയടക്കം 21 സീറ്റുണ്ട്. എൽ.ഡി.എഫിന് 20 ആയി.
യു.ഡി.എഫിൽ 3 കൗൺസിലർമാർ ലീഗിന്റെയാണ്.
ലീഗ് കാലുമാറുകയോ സ്വതന്ത്രന്മാർ നിലപാടു മാറ്റുകയോ ചെയ്താൽ ഭരണം താഴെ പോകും. ലീഗ് കോൺഗ്രസ് ബന്ധവും അത്ര സുഖകരമല്ല.