prathikal
മാരഹ ലഹരി വസ്ത്തുക്കളുമായി പിടിയിലായ ജിനു ഷാജി, അഖിൽ എന്നിവർ സഞ്ചരിച്ചിരുന്ന വാഹനത്തിനൊപ്പം

മറയൂർ: വിനോദ സഞ്ചാരികളെകേന്ദ്രീകരിച്ച് വിൽപന നടത്താൻ ശ്രമിച്ച മാരക ലഹരിപാദാർത്ഥങ്ങളുമായി രണ്ട്‌പേർ പിടിയിൽ. കൊല്ലം കൊട്ടാരക്കര പനവേലി സ്വദേശി ജിനു ഷാജി(24), കൂത്ത്കുളങ്ങര കുന്നിക്കൽ പറമ്പിൽ വീട്ടിൽ അഖിൽ(24) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടുകൂടികോവിൽക്കടവ് തെങ്കാശിനാഥൻക്ഷേത്രത്തിന് സമീപം എക്‌സൈസ് അധികൃർ ക്രിസ്തുമസ് സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിവന്ന പരിശോധനക്കിടെയാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. ഇവരിൽ നിന്നും 557 മില്ലി ഗ്രാം എൽഎസ്ഡി സ്റ്റാംപ്, 2.247 ഗ്രാം എംഡിഎംഎ, 100 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെത്തി.പ്രതികളെചോദ്യം ചെയ്തതിൽ കാന്തല്ലൂർ, മറയൂർമേഖലകളിൽ വിനോദ സഞ്ചാരികളെകേന്ദ്രീകരിച്ച് വിൽപന നടത്താനായി ബാംഗ്ലൂരിൽ നിന്നും എത്തിച്ചതാണെന്ന് മൊഴി നൽകിയിട്ടുള്ളതായും ഇവയ്ക്ക് രണ്ടര ലക്ഷം രൂപയോളം വിപണി മൂല്യം ഉള്ളതായും മറയൂർ എക്‌സൈസ് ഇൻസ്‌പെക്ടർ ടി.രഞ്ചിത്ത്കുമാർ പറഞ്ഞു. പ്രിതകളിൽ നിന്നും ലഹരിവസ്തുക്കൾ വാങ്ങിയിരുന്നവരെ സംബന്ധിച്ച്ച്ചും മറ്റും കൂടുതൽ അന്വഷണം നടത്തിവരുന്നതായും എക്‌സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു.
പ്രിവന്റീവ് ഓഫിസർ കെപി.ബിനുമോൻ, എക്‌സൈസ് ഓഫിസർമാരായ എസി.നെബു, കെപി.ഉണ്ണികൃഷ്ണൻ,എസ്എസ്.അനിൽ,എസ്.പ്രബിൻ, പി.ദിനേശ് എന്നിവരടങ്ങുന്ന എക്‌സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവർ ഉപയോഗിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു.