തൊടുപുഴ: പൊള്ളയായ പാക്കേജുകൾക്കപ്പുറം കൂടുതൽ യാഥാർത്ഥ്യ ബോധമുള്ള പദ്ധതികളുളള സംസ്ഥാന ബഡ്ജറ്റ് പ്രതിസന്ധികളിൽ നിന്ന് കരകയറുന്ന ഇടുക്കിക്കുള്ള പുതുവത്സര സമ്മാനമായി. വിനോദസഞ്ചാര,​ കാ‍ർഷിക മേഖലയ്ക്ക് ഗുണകരമായ നിരവധി പദ്ധതികൾ ഇത്തവണത്തെ ബഡ്ജറ്റിലുണ്ട്. മൂന്നാറിലെ ടൂറിസം ട്രെയിനാണ് ഇതിലെ ഏറ്റവും വലിയ ഹൈലൈറ്റ്. എന്നാൽ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച എയർസ്ട്രിപ്പ് പോലെ ഈ പ്രഖ്യാപനവും എങ്ങുമെത്താതെ പോകുമോയെന്ന ആശങ്കയുണ്ട്. ഇടുക്കി മെഡിക്കൽ കോളേജിലെ അടിസ്ഥാന സൗകര്യങ്ങളടക്കമുള്ളവ മെച്ചപ്പെടുത്താനും കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്ന പ്രഖ്യാപനവുമുണ്ട്. റബറിന്റെ താങ്ങുവില വർദ്ധിപ്പിച്ചപ്പോൾ ഏലം,​ കുരുമുളക് എന്നിവയുടെ കാര്യം പരിഗണിക്കാത്തത് കർഷകരെ നിരാശരാക്കി. പൊതുവായ പ്രഖ്യാപനങ്ങളിൽ മിക്കതും ഇടുക്കിക്കും ലഭ്യമാകുന്നതാണ്.

വിനോദസഞ്ചാരമേഖലയ്ക്ക് ഉത്തേജനം

 മൂന്നാറിൽ ടാറ്റ കമ്പനിയുമായി ചേർന്ന് ടൂറിസം ട്രെയിൻ പദ്ധതി ആരംഭിക്കും
 മൂന്നാർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ കെ.ടി.ഡി.സി മുഖേന 100 കോടി രൂപ ചെലവിൽ ബഡ്ജറ്റ് ഹോട്ടൽ
 മൂന്നാർ ബൊട്ടാണിക്കൽ ഗാർഡന്റെ വിപുലീകരണ

 ടൂറിസം കേന്ദ്രങ്ങളുടെ പശ്ചാത്തല സൗകര്യവികസനത്തിനായി 117 കോടി രൂപ

 മൂന്നാറിലെ ബൊട്ടാണിക്കൽ ഗാർഡന്റെ വിപുലീകരണം, ഫാം ടൂറിസം, ഹൈഡൽ ടൂറിസം എന്നിവ

 വിനോദസഞ്ചാര തൊഴിലാളി ക്ഷേമനിധി ബോർഡ് ആരംഭിക്കുന്നത് ഒട്ടേറെ പേർക്ക് പ്രതീക്ഷ നൽകുന്നു

കാർഷിക മേഖലയ്ക്ക് ഉണർവ്

 റബ്ബറിന്റെ തറവില 170 ആയി ഉയർത്തിയത് കർഷകർക്ക് താങ്ങാകും

 കാർഷിക മേഖലയിൽ രണ്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന പ്രഖ്യാപനവും പ്രതീക്ഷ നൽകുന്നതാണ്.

 സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം ഒരുലക്ഷമാക്കുന്നതോടെ കൂടുതൽ കൃഷി അവസരങ്ങളുണ്ടാകും. ഈ സംഘങ്ങൾക്കെല്ലാം കാർഷികവായ്പ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കുമെന്നതും ആശ്വാസകരമാണ്.

 പച്ചക്കറിയുടെയും കിഴങ്ങുവർഗങ്ങളുടെയും വികസനത്തിന് 80 കോടി രൂപ വകയിരുത്താനുള്ള തീരുമാനം ഗുണകരം

 വിവിധ പദ്ധതികളിൽ നിന്ന് 75 കോടി രൂപ പച്ചക്കറി കൃഷി വികസനത്തിന് വകയിരുത്തിയത് വട്ടവട,​ കാന്തല്ലൂർ മേഖലയിലെ കർഷകർക്ക് പ്രതീക്ഷ നൽകും.

മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ

 ഉടുമ്പൻചോല ആയുർവേദ എം.സി.എച്ച് തുടർ പ്രവർത്തനത്തിന് 650 കോടി

 തമിഴ് ഭാഷാ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിന് വണ്ടന്മേട് പ്രൊഫഷണൽ കോളേജിന് 100 കോടി

 വനങ്ങളെ സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും 200 കോടി രൂപയിൽ വിഹിതം ഇടുക്കിക്കും കിട്ടും

 വനാതിർത്തികൾ ഡിജിറ്റലൈസ് ചെയ്ത് രേഖപ്പെടുത്തുകയും ബഫർസോൺ ശക്തിപ്പെടുത്തുന്നതിനും 52 കോടി രൂപ
 വന്യജീവിമനുഷ്യ സംഘർഷ ലഘൂകരണത്തിന് കിഫ്ബിയിൽ നിന്നുള്ള 110 കോടി രൂപയ്ക്കു പുറമേ 22 കോടി രൂപ

 മലയോര ഹൈവേയുടെ 12 റീച്ചുകളുടെ പൂർത്തീകരണം

 ശബരിറെയിൽ പദ്ധതി സംബന്ധിച്ച പ്രഖ്യാപനം

 കട്ടപ്പന കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ നവീകരണത്തിന് 5 കോടി

 ഇടുക്കി ജില്ലാ പഞ്ചായത്ത് സ്ഥലത്ത് കാർഷിക കോളേജ്

 ചെറുതോണി ടൗൺ പുനരുദ്ധാരണം

 കോവിൽ കടവ് പാലത്തിന് അഞ്ച് കോടി
 പൂപ്പാറ ഗവ. കോളേജ് കെട്ടിടത്തിന് 10 കോടി
 ശാന്തൻപാറ പി.എച്ച്.സി കെട്ടിട നിർമ്മാണം 10 കോടി
 മുരിക്കുംതൊട്ടി- വട്ടപ്പാറ- മേലെച്ചെമ്മണ്ണാർ റോഡിന് 10 കോടി
 കരുണാപുരം കമ്പംമെട്ടിൽ ശബരിമല തീർത്ഥാടകർക്ക് ഇടത്താവളത്തിന് നാല് കോടി
 നെടുങ്കണ്ടം ഐ.എച്ച്.ആർ.ഡി കേളേജ് കെട്ടിടത്തിന് 10 കോടി
 നെടുങ്കണ്ടം ഫയർ സ്റ്റേഷൻ കെട്ടിടത്തിന് അഞ്ച് കോടി

 നെടുങ്കണ്ടം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് നാല് കോടി
 ഇരട്ടയാർ- ഈട്ടിത്തോപ്പ്- ചിന്നാർ റോഡിന് 10 കോടി
 കരുണാപുരം പി.എച്ച്.സി കെട്ടിട നിർമ്മാണത്തിന് 10 കോടി
 തൂക്കുപാലം- പ്രകാശ്ഗ്രാം- ശാസ്താനട- കട്ടപ്പന റോഡിന് 100 കോടി
 ചേമ്പളം, ആനയിറങ്കൽ, അണക്കര, ശാന്തൻപാറ, രാജാക്കാട്‌ എന്നിവിടങ്ങളിൽ അമനിറ്റി സെന്ററുകൾ

തൊടുപുഴയ്ക്ക് കിട്ടിയത്

 തൊടുപുഴ നഗരം നവീകരണത്തിന് 10 കോടി

 ഒളമറ്റം കമ്പിപ്പാലത്തിന് 2.5 കോടി

 തൊടുപുഴ ഫയർ സ്റ്റേഷൻ കെട്ടിടത്തിന് 4 കോടി

 കാരിക്കോട്- കോതായിക്കുന്ന്- ചുങ്കം മാർക്കറ്റ് റോഡിന് ഒരു കോടി

 ആനക്കയം പാലത്തിന്റെ പ്രദേശത്തെ സൗന്ദര്യവത്കരണത്തിന് 20 ലക്ഷം

 നെല്ലാപ്പാറ- മടക്കടത്താനം റോഡ് രണ്ട് കോടി

 കലയന്താനി ചിലവ് കരിമണ്ണൂർ റോഡ് മൂന്ന് കോടി

 തൊടുപുഴ കെ.എസ്.ആർ.ടി.സി.ക്ക് രണ്ട് കോടി