വയത്തൂർ കാലിയാർ ക്ഷേത്രം ഊട്ട് മഹോത്സവത്തിനായി കുടകിൽ നിന്നും അരി എഴുന്നളിച്ചെത്തിയ കാളകളെ ക്ഷേത്ര ഭാരവാഹികൾ ചേർന്ന് സ്വീകരിക്കുന്നു
ഇരിട്ടി: ഉളിക്കൽ വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ കേരളീയരും കുടകരും ചേർന്ന് നടത്തിവരാറുള്ള ഊട്ട് ഉത്സവത്തിന് അരിയുമായി കാളകളെത്തി. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് ലളിതമായ ചടങ്ങുകളോടെയാണ് ഇത്തവണ ഊട്ട് മഹോത്സവം നടത്തുന്നത്. എന്നാൽ പതിവ് തെറ്റിക്കാതെ ഇത്തവണയും മകരം 8 ന് നടക്കുന്ന വലിയ തിരുവത്താഴം അരിയളവിനുള്ള അരി കുടകിൽ നിന്നും കാളപ്പുറത്ത് എഴുന്നളളിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരുകയായിരുന്നു. വ്യാഴാഴ്ച രാവിലെ അരി യുമായി എത്തിയ കാളകളെ കല്യാട് താഴത്ത് വീട് പ്രതിനിധി കെ.ടി. ദേവദാസൻ നമ്പ്യാർ, ക്ഷേത്രം ജീവനക്കാർ എന്നിവർ ചേർന്ന് ക്ഷേത്ര നടപ്പന്തലിൽ സ്വീകരിച്ചു. ഊട്ട് മഹോത്സവത്തിലെ അതി പ്രധാന ചടങ്ങുകളിൽ ഒന്നാണ് വലിയ തിരുവത്താഴം അരിയളവ് .