കോഴിക്കോട്: ഹോം ലാബ് പ്രവർത്തനങ്ങളിലൂടെ കുടുംബത്തിന്റെ വിദ്യാഭ്യാസരംഗത്തുള്ള ഇടപെടലിന് സാധ്യത വർധിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. ജില്ലയിൽ സമ്പൂർണ ഹോം ലാബ് പൂർത്തീകരണ പ്രഖ്യാപനം വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. അനുകരണീയവും മാതൃകാപരവുമായ ഹോം ലാബ് പദ്ധതി വിജയകരമായി നടപ്പിലാക്കാൻ ഡയറ്റിന് സാധിച്ചെന്ന് മന്ത്രി പറഞ്ഞു. . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ ഒന്നു മുതൽ 10 വരെ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളുടേയും വീടുകളിൽ ഹോം ലാബുകൾ സജ്ജമായി. 1280 വിദ്യാലയങ്ങളിൽ നിന്നായി മൂന്നു ലക്ഷത്തിലധികം വിദ്യാർഥികളാണ് ഹോം ലാബ് പദ്ധതിയുടെ ഭാഗമായത്. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമാണ് (ഡയറ്റ്) ഇതിന് നേതൃത്വം നല്‍കിയത്. ലാബിന്റെ തുടർ പ്രവർത്തനങ്ങളുടെ സാധ്യതകൾ ഉൾക്കൊളളുന്നതും ക്ലാസ്സ് തലത്തിൽ ഉപയോഗിക്കാവുന്നതുമായ പുസ്തകങ്ങൾ ഡയറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഹോംലാബ് തുടർപ്രവർത്തന സഹായ സാമഗ്രി ജില്ലാ വിദ്യാഭ്യാസ ഉപജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ വി.പി മിനി പ്രകാശനം ചെയ്തു. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നല്‍കിയ ക്ലൈവ് തോംസൺ, ശാസ്ത്രജ്ഞൻ റോത്തർ ഹാം യൂണിവേഴ്സിറ്റി, ഡോ.അജിപീറ്റർ (സീനിയർ കൺസൾട്ടന്റ് സയിന്റിസ്റ്റ് ബ്രൂണൽ യൂണിവേഴ്സിറ്റി ലണ്ടൻ) എന്നിവർ മുഖ്യാതിഥികളായി. ഹയർ സെക്കന്ററി റീജ്യണൽ ഡയറക്ടർ ഗോകുലകൃഷ്ണൻ, വൊക്കേഷണൽ ഹയർ സെക്കന്ററി അസി.ഡയറക്ടർ സെൽവമണി, കോഴിക്കോട് ഡി.പി.സി ഡോ. അബ്ദുൽ ഹക്കീം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ ഓർഡിനേറ്റർ ബി. മധു, വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.കെ വാസു, ഡയറ്റ് സീനിയർ ലക്ചറർ അബ്ദുൽ നാസർ യു.കെ, എ.ഇ.ഒ ജയരാജൻ നാമത്ത്, ജില്ലാ ശാസ്ത്ര ക്ലബ്ബ് കൺവീനർ സദനന്ദൻ സി, ബി.പി.സി ഷീല വിടി, ഡയറ്റ് പ്രിൻസിപ്പാൾ വി.വി പ്രേമരാജൻ, സീനിയർ ലക്ചറർ ഡോ. ബാബു വർഗ്ഗീസ്, വിദ്യാഭ്യാസ ഓഫീസർമാർ, സയൻസ് ക്ലബ് കൺവീനർമാർ, തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.