കോട്ടയം: പള്ളിക്കത്തോട് വാഴൂർ മൂലേഭാഗത്ത് വീട്ട് മുറ്റത്ത് നട്ടുവളർത്തിയ രണ്ടു കഞ്ചാവ് ചെടികൾ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും പള്ളിക്കത്തോട് പൊലീസും ചേർന്ന് പിടികൂടി.
ചെടികൾ ഒന്നിന് 39 സെൻ്റീമീറ്ററും മറ്റൊന്നിന് 13 സെൻ്റീമീറ്ററും ഉയരമുണ്ട്. ചെടികൾ വളർത്തിയയാളെ തിരിച്ചറിഞ്ഞതായും ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
ഇയാളുടെ വീട്ടിൽ രാത്രിയിലും പകലുമായി നിരവധി യുവാക്കൾ എത്തിയിരുന്നതായും വൈകുവോളം തമ്പടിച്ചിരുന്നതായും ജില്ലാ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വിനോദ് പിള്ളക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് സ്‌ക്വാഡ് അംഗങ്ങൾ പ്രദേശത്ത് നിരീക്ഷണത്തിലായിരുന്നു.
കാഞ്ഞിരപ്പള്ളി ഡിവൈ. എസ്.പി ജെ.സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരം പള്ളിക്കത്തോട് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.ആർ ജിജു , എസ്.ഐമാരായ ജോയ്, ബാബുരാജ്, സെബാസ്റ്റ്യൻ ജോർജ്, എ.എസ്.ഐമാരായ ജോമോൻ തോമസ്, മനോജ് കുമാർ, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ് , തോംസൺ കെ.മാത്യു , ശ്രീജിത് ബി. നായർ, അജയകുമാർ കെ.ആർ, ഷമീർ, അരുൺ എസ്. എന്നിവർ ചേർന്നാണ് ചെടികൾ പിടികൂടിയത്.