ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബൂട്ടാ സിംഗ് അന്തരിച്ചു. 86 വയസായിരുന്നു. രാജീവ്ഗാന്ധി മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രി സ്ഥാനം അടക്കം നിരവധി പദവികൾ വഹിച്ചിരുന്ന അദ്ദേഹം അകാലിദൾ വിട്ട് 1960ലാണ് കോൺഗ്രസിൽ ചേർന്നത്.
ബീഹാർ ഗവർണറായിരുന്ന ബൂട്ടാ സിംഗ് ശുചീകരണ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രധാന സംഘടനയായ സഫായ് മസ്ദൂർ കോൺഗ്രസിന്റെ അദ്ധ്യക്ഷനായും പ്രവർത്തിച്ചിരുന്നു. പ്രമുഖ ദളിത് നേതാവായിരുന്ന ബൂട്ടാ സിംഗ് 1986 – 89 കാലത്ത് ആഭ്യന്തര മന്ത്രിയായി സേവനം അനുഷ്‌ടിക്കുന്നതിന് മുമ്പ് 1984–86 കാലത്ത് കൃഷിമന്ത്രിയായും പ്രവർത്തിച്ചു.
രാജസ്ഥാനിലെ ജലോറിൽ നിന്ന് 2009ലും 2014ലും ലോക്‌സഭയിലേക്ക് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. പിന്നീട് 2015ലാണ് കോൺഗ്രസിൽ തിരിച്ചെത്തിയത്. പാവപ്പെട്ടവരുടെയും അധ:സ്ഥിതരുടെയും ക്ഷേമത്തിനായി ഉയർന്ന ശബ്‌ദമായിരുന്നു ബൂട്ടാ സിംഗിന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്‌മരിച്ചു.
Shri Buta Singh Ji was an experienced administrator and effective voice for the welfare of the poor as well as downtrodden. Saddened by his passing away. My condolences to his family and supporters.
— Narendra Modi (@narendramodi) January 2, 2021
ആത്മസമർപ്പണമുളള നേതാവിനെയും പൊജുജനങ്ങളുടെ യഥാർത്ഥ പോരാളിയെയുമാണ് രാജ്യത്തിന് നഷ്‌ടപ്പെട്ടതെന്നായിരുന്നു രാഹുൽഗാന്ധിയുടെ അനുശോചനം.
सरदार बूटा सिंह जी के देहांत से देश ने एक सच्चा जनसेवक और निष्ठावान नेता खो दिया है।
उन्होंने अपना पूरा जीवन देश की सेवा और जनता की भलाई के लिए समर्पित कर दिया, जिसके लिए उन्हें सदैव याद रखा जाएगा।
इस मुश्किल समय में उनके परिवारजनों को मेरी संवेदनाएँ।— Rahul Gandhi (@RahulGandhi) January 2, 2021