imprisonment

മുംബയ്: ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ അധോലോക കുറ്റവാളി ഛോട്ടാരാജനും മൂന്ന് കൂട്ടാളികൾക്കും രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച് മുംബയ് സെഷൻസ് കോടതി. സുരേഷ് ഷിൻഡെ എന്ന ലക്ഷ്മൺ, നിഗം എന്ന ദാദ്യ, സുമിത് വിജയ് മാേർത എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുപ്രതികൾ.

കെട്ടിട നിർമ്മാണരംഗത്ത് പ്രവർത്തിക്കുന്ന നനന്ദു വജേക്കറിൽ നിന്ന് 26 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് കേസ്. 2015ൽ നന്ദു പൂനൈയിൽ ഭൂമി വാങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി കച്ചവടത്തിന് ഇടനിലക്കാരനായ പർമാനന്ദ് തക്കാറിന് രണ്ട് കോടി രൂപ കമ്മിഷൻ നൽകി. എന്നാൽ, കൂടുതൽ പണം വേണമെന്ന് പർമാനന്ദ് ആവശ്യപ്പെട്ടു. ഇത് നിരസിക്കപ്പെട്ടതോടെ പർമാനന്ദ് ഛോട്ടാ രാജനെ സമീപിച്ചു. തുടർന്ന് ഛോട്ടാ രാജന്റെ കൂട്ടാളികൾ നന്ദുവിനെ ഭീഷണിപ്പെടുത്തുകയും 26 കോടി രൂപ ആവശ്യപ്പെടുകയും കൊലപാതക ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെയാണ് നന്ദു പൊലീസിൽ പരാതി നൽകിയത്.

നിലവിൽ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ തടവിൽ കഴിയുകയാണ് ഛോട്ടാരാജൻ.