ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന സമരം അവസാനിപ്പിക്കുന്നതിനായി കര്‍ഷക സംഘടനകളുമായി സര്‍ക്കാർ നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു.ഇത് ഏഴാം തവണയാണ് പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനായി കർഷകരും സർക്കാരും തമ്മിൽ ചർച്ച നടത്തുന്നത്. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെയാണ് ചർച്ച പരാജയപ്പെട്ടത്.
കാർഷിക നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്താമെന്ന കേന്ദ്ര സർക്കാരിന്റെ വാഗ്‌ദാനം തള്ളിയ കർഷകർ നിയമം പൂർണമായും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കുന്നത് വരെ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ജനുവരി എട്ടിന് കര്‍ഷക പ്രതിനിധികളും കേന്ദ്രസർക്കാരും തമ്മിൽ വീണ്ടും ചര്‍ച്ച നടത്തും.
ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, മന്ത്രിമാരായ പീയൂഷ് ഗോ.ല്‍, സോംപ്രകാശ് എന്നിവര്‍ പങ്കെടുത്തു.