balakot-

കറാച്ചി : പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ 2019 ഫെബ്രുവരി 26ന് ഇന്ത്യ ബാലാക്കോട്ടിലെ ഭീകരപരിശീലനകേന്ദ്രങ്ങൾക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിൽ മുന്നൂറ് ഭീകരവാദികൾ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തൽ. പാകിസ്ഥാന്റെ മുൻ നയതന്ത്ര പ്രതിനിധി ആഗാ ഹിലാലിയാണ് ഇക്കാര്യം സമ്മതിച്ച് രംഗത്തെത്തിയത്.. ഒരു ടെലിവിഷൻ പരിപാടിയിലാണ് ആഗാ ഹിലാലി ഇക്കാര്യം വെളിപ്പെടുത്തിയത്.. ബാലാക്കോട്ട് ആക്രമണത്തിൽ ആർക്കും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു അന്ന് പാകിസ്ഥാൻ സർക്കാരിന്റെ നിലപാട്..

2019 ഫെബ്രുവരി 14ന് പുൽവാമയിൽ സി.ആർ.പി.എഫ്. വാഹനവ്യൂഹത്തിനു നേരെ നടന്ന ഭീകരാക്രമണത്തിനുള്ള മറുപടിയായാണ് ഫെബ്രുവരി 26ന് ഇന്ത്യ, ബാലാക്കോട്ടിലെ ഭീകര പരിശീലന കേന്ദ്രങ്ങൾക്കു നേരെ വ്യോമാക്രമണം നടത്തിയത്.

ടെലിവിഷൻ ചർച്ചകളിൽ സാധാരണയായി പാകിസ്താൻ സൈന്യത്തിന് അനുകൂലമായി സംസാരിക്കാറുള്ള ഹിലാലിയുടെ വെളിപ്പെടുത്തൽ, ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലന ക്യാമ്പുകൾക്കു മേൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ ഭീകരർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ അവിടെ തീവ്രവാദികളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്ന് അംഗീകരിക്കാൻ പാകിസ്താൻ തയ്യാറായിരുന്നില്ല.