pic

എറണാകുളം: വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം മൂന്ന് മാസം മുമ്പേ പൂര്‍ത്തിയായതാണെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാലം പണി ഉദ്ഘാടനം വെെകിപ്പിച്ചതാണെന്നും വ്‌ളോഗര്‍ ബെന്നി ജോസഫ് ജനപക്ഷം. ഇക്കാര്യം താൻ ഹെെക്കോടതിയിൽ തെളിയിക്കുമെന്നും ബെന്നി ജോസഫ് പറഞ്ഞു.

മേല്‍പാലത്തിലൂടെ ഉയരം കൂടിയ വാഹനങ്ങള്‍ കടന്നുപോകാന്‍ ശ്രമിച്ചാല്‍ മുകള്‍ഭാഗം മെട്രോ റെയിലില്‍ തട്ടുമെന്നും ബെന്നി ജോസഫ് ആവര്‍ത്തിച്ചു. കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചിയില്‍ എഫ്എസിടി, അപ്പോളോ ടയേഴ്‌സ്, കൊച്ചിന്‍ റിഫൈനറി തുടങ്ങിയ കമ്പനികളിലേക്ക് വലിയ മെഷിനറികള്‍ വേണ്ടി വരും. പണ്ട് മാരുതി വാനും ഫോര്‍ഡ് കാറുകളെല്ലാം വന്നിരുന്നത് മൂന്ന് ലെയറുകളായാണ്. അത്തരം വാഹനങ്ങള്‍ വരുമ്പോള്‍ വീണ്ടും മെട്രോ പൊളിക്കാന്‍ പറ്റില്ല എന്നാണ് താന്‍ പറഞ്ഞതെന്നും ബെന്നി ഫേസ്ബുക്ക് ലൈവില്‍ പ്രതികരിച്ചു.

പാലത്തിലൂടെ ഉയരമുള്ള വാഹനങ്ങള്‍ പോയാല്‍ മുട്ടുമെന്ന് പറഞ്ഞവര്‍ കൊജ്ഞാണന്‍മാരാണെന്ന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ബെന്നി ജോസഫ് ജനപക്ഷം മറുപടിയുമായി എത്തിയിരിക്കുന്നത്.