ക്വാലാലംപുർ: കൊവിഡ് വ്യാപനം തടയാൻ മലേഷ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മലേഷ്യൻ രാജാവ് അൽ- സുൽത്താൻ അബ്ദുള്ളയാണ് ഒരുമാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
കൊവിഡ് കേസുകൾ നിയന്ത്രണത്തിലായില്ലെങ്കിൽ അടിയന്തരാവസ്ഥ നീട്ടാനും സാദ്ധ്യതയുണ്ട്.
പ്രധാനമന്ത്രി മുഹയ്ദ്ദീൻ യാസിൻ രാജാവിനോട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതേസമയം, പ്രതിസന്ധിയിലായ സർക്കാരിനെ അധികാരത്തിൽ നിലനിറുത്താനാണ് അടിയന്തരാവസ്ഥ നീക്കമുണ്ടായതെന്ന് ആരോപണമുണ്ട്. എന്നാൽ പ്രധാനമന്ത്രിക്കു കാബിനറ്റിനും ചോദ്യം ചെയ്യാനാവാത്ത അധികാരങ്ങളാണ് അടിയന്തിരാവസ്ഥാ പ്രഖ്യാപനം വഴി ലഭിക്കുക. പ്രഖ്യാപനത്തോടെ മലേഷ്യയിലെ രാഷ്ട്രീയ പ്രവർത്തനത്തിനും താത്കാലികമായി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.