kuwait-minsitry

കുവൈറ്റ് സിറ്റി: പ്രധാനമന്ത്രി ഷേഖ് സബാഹ് ഖാലിദ് അൽ ഹമദ് അസബാഹിന്റെ നേതൃത്വത്തിലുള്ള കുവൈറ്റ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു. പാർലമെന്റും സർക്കാരും തമ്മിലുള്ള ബന്ധം നല്ല രീതിയിൽ മുന്നോട്ട് പോകാത്ത സാഹചര്യത്തിലാണിത്. 2020 ഡിസംബറിലാണ് മന്ത്രിസഭ അധികാരമേറ്റത്. പുനഃസംഘടനയുടെ ഭാഗമായി മുഴുവൻ മന്ത്രിമാരും പ്രധാനമന്ത്രിക്ക് രാജി കൈമാറി. ചില മന്ത്രിമാർ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അവരെ മാറ്റിയില്ലെങ്കിൽ സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് എം.പിമാർ അറിയിച്ചിരുന്നു. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം മൂന്ന് എം.പിമാർക്ക് കുറ്റവിചാരണക്കുള്ള നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം നടക്കേണ്ട പാർലമെന്റ് യോഗം ഒരു വിഭാഗം വിട്ടു നിന്നതിനാൽ മാറ്റിവച്ചു. പ്രധാനമന്ത്രിയോ, മന്ത്രിമാരിൽ ഒരാളോ പങ്കെടുത്തില്ലെങ്കിൽ പാർലമെന്റ് ചേരാൻ ഭരണഘടനപ്രകാരം കുവൈറ്റിൽ സാദ്ധ്യമല്ല. എം.പിമാരുടെ സമ്മർദ്ദങ്ങൾക്കു വഴങ്ങി മന്ത്രിസഭ പുനഃസംഘടയ്ക്ക് പ്രധാനമന്ത്രി വഴങ്ങിയത്.