carjcb

തിരുവനന്തപുരം: പഴയതിൽ നിന്ന് പുതിയത് എന്ന ആശയത്തിൽ നിന്നൊരു കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് ബെൻ ജേക്കബ് എന്ന യുവ ശാസ്ത്രജ്ഞൻ.കാലപ്പഴക്കം ചെന്ന സ്വന്തം കാറിനെ ഒരു കുഞ്ഞൻ മണ്ണുമാന്തി യന്ത്രമാക്കി മാറ്റി വ്യത്യസ്തനായിരിക്കുകയാണ് ബെൻ .

തിരുവനന്തപുരം വലിയമല ഐ എസ് ആർ ഒയിലെ എൻജിനീയറിംഗ് വിഭാഗത്തിലെ എൻജിനിയറാണ് തിരുവനന്തപുരം ചൂഴാറ്റുക്കോട്ട സിറ്റാഡലിൽ ബെൻ ജേക്കബ് എന്ന യുവ ശാസ്ത്രജ്ഞൻ. തന്റെ പഴയ ഹാച്ച്ബാക്ക് കാറിനെയാണ് എസ്കവേറ്ററായി ഈ 32കാരൻ മാറ്റിയെടുത്തത്. വർഷങ്ങൾക്കു മുമ്പ് ഭാര്യ ജീജയ്‌ക്കായി 1998 മോഡൽ ഡെവൂ മാറ്റിസ് എന്ന കാർ സെക്കൻഡ് ഹാൻഡ് വാങ്ങിയിരുന്നു. കാലപ്പഴക്കം വന്നതിനെത്തുടർന്ന് അത് വിൽക്കാനോ ആക്രിക്ക് നൽകാനോ തീരുമാനിച്ചു.എന്നാൽ വ്യത്യസ്തമായി ആ കാർ ചുമ്മാ വിറ്റു കളയാതെ എന്തെങ്കിലും അതിൽ ഉപയോഗപ്പെടുത്തണമെന്നുള്ള ആശയത്തിൽ നിന്നുടലെടുത്തതാണ് കാറിൽ ഘടിപ്പിച്ച കുഞ്ഞൻ എസ്കവേറ്റർ.

22 വർഷം പഴക്കമുണ്ട് കാറിന്.1.1 ടൺ ഭാരമാണ് എക്സ്കവേറ്ററിന്റേത് .14 അടി ഉയരമുണ്ട്, കൂടാതെ ആറ് ടൺവരെ കുഴിക്കാൻ ഇതിന് കഴിയും. 500 കിലോ വരെ പരമാവധി ലിഫ്റ്റിംഗിനും സാധിക്കും.മെയ് മാസം മുമ്പ് ആരംഭിച്ച ജോലികൾ ഇതിന്റെ ഭാഗങ്ങൾ ലഭിക്കുന്നതിൽ താമസം നേരിട്ടതോടെ നീളുകയായിരുന്നു.കാഡ് എന്ന കമ്പ്യൂട്ടർ സോഫ്റ്റ് വെയറിലാണ് ബെൻ എസ്കവേറ്റിന്റെ ഡിസൈൻ നിർമ്മിച്ചത്.2 മാസം നീണ്ട ഒറ്റയാൾ പോരാട്ടത്തിനൊടുവിലാണ് ബെൻ സ്വപ്നം സാക്ഷാത്കരിച്ചത്.ഗുജറാത്തിൽ നിന്നാണ് ഇതിന്റെ പല ഭാഗങ്ങളും വരുത്തിയത്. സാധാരണ എസ്കവേറ്ററിനെ പോലെയുള്ള ലിവർ,ഹൈട്രോളിക്ക് ഓയിൽ, സ്റ്റഡി ലെഗ് എന്നിവയും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്.കാറിന്റെ ഡിക്കി വരുന്ന ഭാഗത്താണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്.ഇത് ഉപയോഗിക്കുമ്പോൾ കാറിന് അമിത ഭാരം താങ്ങാവുന്ന രീതിയിൽ സ്റ്റഡി ലെഗും ഘടിപ്പിച്ചിട്ടുണ്ട്.വീട്ടിലെ ചെറിയ ചെറിയ ജോലികൾ ചെയ്യുവാൻ ഇതിന് സാധിക്കും.