navalni

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനെ വിമർശിച്ച അലക്സി നാവൽനി(44)യെ റഷ്യൻ പൊലീസ് അറസ്റ്റുചെയ്തു. നാവൽനി പുടിനെ വിമർഷിച്ചതിന്റെ പേരിൽ ചായയിൽ വിഷംകലർത്തി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായ നാവൽനി മാസങ്ങൾ നീണ്ട വിദേശ ചികിത്സയിലായിരുന്നു. ജർമ്മനിയിൽ നിന്നും സ്വന്തംനാടായ റഷ്യയിലേക്ക് മടങ്ങിവരവെ മോസ്കോയിൽ വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ സമയം നാവൽനിയുടെ ഭാര്യ യൂലിയയും കൂടെയുണ്ടായിരുന്നു. യൂലിയയ്ക്കോ അഭിഭാഷകനോ നാവൽനിയെ അനുഗമിക്കാൻ അനുമതി നൽകിയില്ല.

കഴിഞ്ഞവർഷം ആഗസ്റ്റിൽ സൈബീരിയയിൽ ആഭ്യന്തര യാത്രയുടെ ഭാഗമായി വിമാനത്തിൽ വച്ച് നാവൽനി കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ വിഷം കഴിച്ചാണ് കോമയിലായതെന്ന് കണ്ടെത്തി. വധശ്രമമാണെന്നും ആരോപണം ഉയർന്നിരുന്നു. നാവൽനി വിദഗ്ദ്ധ ചികിത്സക്കായി ജർമനിയിലേക്ക് കൊണ്ടുപോകുയി. മാസങ്ങൾ നീണ്ട ചികിത്സക്കൊടുവിൽ ആരോഗ്യം തിരിച്ചുകിട്ടിയതോടെ നാട്ടിൽ തിരിച്ചെത്താൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യപ്പെടുമെന്ന് സൂചനകളുണ്ടായിട്ടും വകവെക്കാതെയാണ് യാത്ര ചെയ്തത്. എന്നാൽ മോസ്കോയിലെ മറ്റൊരു വിമാനത്താവളത്തിൽ ഇറങ്ങാനായിരുന്നു നാവൽനി ടിക്കറ്റെടുത്തത്. വരവേൽക്കാൻ അവിടെ കാത്തിരുന്ന ആയിരക്കണക്കിന് പേരെ നിരാശരാക്കി വിമാനം വഴിതിരിച്ചുവിട്ടായിരുന്നു നടപടി. മോസ്കോയിൽ ഷെറിമെറ്റിയേവോ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ പാസ്പോർട്ട് നിയന്ത്രണ വിഭാഗത്തിലെ പൊലീസുകാർ അറസ്റ്റ് ചെയ്തത്.

ബി.ബി.സി ലേഖകനുൾപെടെ നിരവധി മാദ്ധ്യമ പ്രവർത്തകർക്കൊപ്പമായിരുന്നു യാത്ര. എന്നാൽ, ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ വിമാനം സാങ്കേതിക കാരണങ്ങളാൽ വിനുകോവോ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു പകരം വഴി തിരിച്ചുവിടുകയാണെന്ന് പൈലറ്റ് അറിയിച്ചു. 'എല്ലാം ശരിയെന്ന് ഇപ്പോഴും വിശ്വസിക്കുന്നുവെന്നും ഒന്നിനെയും ഭയക്കുന്നില്ലെന്നും' നാവൽനി പറഞ്ഞു.

മോസ്കോ പൊലീസ് സ്റ്റേഷനിലാണ് നാവൽനി ഇപ്പോഴുള്ളത്. നാവൽനി എത്തുന്നത് പരിഗണിച്ച് മോസ്കോയിൽ പൊലീസ് സുരക്ഷ ഇരട്ടിയാക്കിയിരുന്നു. നിരവധി സന്നദ്ധ പ്രവർത്തകരെയും അനുബന്ധമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രൊബേഷൻ കാലാവധിയിലെ നിയമ ലംഘനങ്ങൾക്ക് പൊലീസ് അന്വേഷിച്ചുവരികയായിരുന്നും അറസ്റ്റ് അതിന്റെ പേരിലായിരുന്നുവെന്നും അധികൃതർ അറിയിച്ചു.