ജിദ്ദ: സാമ്പത്തിക ക്രമക്കേടും അഴിമതിയും കൈക്കൂലിയും ബന്ധപ്പെട്ട് നിരവധിപേർ അറസ്റ്റിൽ. ഇതിൽ മുൻജഡ്ജിയും സർക്കാർ ഉദ്ധ്യാഗസ്ഥരും സർവീസിൽ നിന്നും വിരമിച്ചവരും വിദേശികളും അടക്കം നിരവധിപേരാണ് അറസ്റ്റിലായത്. മുൻ ജഡ്ജിയും നിരവധി സർക്കാർ ഉദ്യോഗസ്ഥരും സർവിസിൽനിന്ന് വിരമിച്ചവരും വിദേശികളും പിടിയിലായവരിലുൾപ്പെടും. ആരോഗ്യ മന്ത്രാലയത്തിലെ 24 ജീവനക്കാർ, കാലാവസ്ഥ വകുപ്പിലെ 15 ജീവനക്കാർ, മുനിസിപ്പൽ ഗ്രാമകാര്യാലയത്തിലെ 14 ജീവനക്കാർ, സർവകലാശാലയിലെ രണ്ട് ഫാക്കൽറ്റി അംഗങ്ങൾ, മെഡിക്കൽ മാലിന്യ സംസ്കരണ കമ്പനിയിലെ 16 ജീവനക്കാർ എന്നിവരാണ് തട്ടിപ്പിൽ പിടിയിലായത്.
യാത്രാ ടിക്കറ്റുകൾ, ഹോട്ടൽ റിസർവേഷനുകൾ, വ്യക്തിഗത ഉപയോഗത്തിന് കാറുകൾ എന്നിവ കൈക്കൂലിയായി കൈപ്പറ്റി, സ്വന്തം ബന്ധുക്കളെ ചട്ടം ലംഘിച്ച് കമ്പനികളിൽ നിയമിച്ചു തുടങ്ങിയവയാണ് ഇവർക്കെതിരായ കേസുകൾ. സൗദി ഭരണകൂടം അഴിമതിക്കെതിരെ ശക്തവും കർശനവുമായ പോരാട്ടം തുടരുന്നതിന്റെ ഭാഗമായാണ് അറസ്റ്റ്.