വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 28 വിശ്വസ്തർക്ക് ഉപരോധമേർപ്പെടുത്തി ചൈന. ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ കൈകടത്തിയെന്ന് ആരോപിച്ചാണിത്. മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയ്ക്കും ഉപരോധമുണ്ട്. ചൈനയിൽ ഉയിഘൂർ മുസ്ലിംങ്ങൾക്ക് നേരെ ആസൂത്രിതമായി വംശഹത്യ നടക്കുന്നതായി ട്രംപ് ഭരണകൂടം അധികാരമൊഴിയുന്ന ദിവസം മൈക്ക് പോംപിയോ ആരോപിച്ചിരുന്നു.
അതേസമയം, ചൈനയുടെ ഉപരോധത്തോട് പ്രസിഡന്റ് ജോ ബൈഡൻ പ്രതിഷേധം അറിയിച്ചു. ബൈഡൻ സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്താണ് ചൈന ഉപരോധം പ്രഖ്യാപിച്ചത്. പോംപിയോയും മറ്റുള്ളവരും ' ചൈനയ്ക്കെതിരെ നീക്കങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തു, ആഭ്യന്തര കാര്യങ്ങളിൽ ഗുരുതരമായി ഇടപെട്ടു, ചൈനയുടെ താത്പ്പര്യങ്ങൾക്ക് തുരങ്കം വയ്ക്കുകയും ചൈനീസ് ജനതയെ വ്രണപ്പെടുത്തുകയും ചൈന - അമേരിക്ക ബന്ധത്തെ തകർക്കുകയും ചെയ്തു' - ചൈന വ്യക്തമാക്കി