നാഗ്പുര്‍: അമ്മയുടെ കാമുകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പതിനഞ്ചുകാരനും സുഹൃത്തുക്കളും പൊലീസ് പിടിയിൽ. നാഗ്പുരില്‍ താമസിക്കുന്ന പതിനഞ്ചുകാരൻ, സുഹൃത്തുക്കളായ 19കാരന്‍ സുരേഷ് കോരാഡ്ക്കര്‍, 17കാരന്‍ എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയത്. പ്രദീപ് നന്ദന്‍വാര്‍ എന്നയാളെയാണ് മൂവരും ചേര്‍ന്ന് ബൈക്കില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
ജഗ്‌നാഥ് ബുദ്വാരിയിലെ പ്രദീപിന്റെ ജോലിസ്ഥലത്തെത്തിയ മൂവര്‍സംഘം ഇയാളെ ബലമായി ബൈക്കില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. യാത്രയ്ക്കിടെ പൊലീസ് പട്രോളിങ് വാഹനം കണ്ടതോടെ പ്രദീപ് ബൈക്കില്‍നിന്ന് ചാടുകയും തുടർന്ന് മൂന്നംഗ സംഘം മറ്റൊരു വഴിയിലൂടെ രക്ഷപ്പെടുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ പതിനഞ്ചുകാരന്റെ അമ്മയെയും തന്റെ ബന്ധുക്കളെയും പ്രദീപ് വിവരമറിയിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. ശേഷം മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടുകയും ചെയ്തു.
പതിനഞ്ചുകാരന്റെ അമ്മയും പ്രദീപും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നും ഇതേച്ചൊല്ലി കുടുംബപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. പിടിയിലായ മൂന്ന് പേര്‍ക്കും മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കിലും സംഭവത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. പതിനഞ്ചുകാരന്റെ സഹോദരിയുടെ സുഹൃത്താണ് സുരേഷ്.