രാജ്യത്തെ അമ്പത് വർഷം പഴക്കമുള്ള ആയിരത്തോളം അണക്കെട്ടുകൾ അപകടാവസ്ഥയിലാണെന്ന് ഐക്യ രാഷ്ട്ര സഭയുടെ പഠനറിപ്പോർട്ട്. ലോകത്തിലെ 1930 മുതൽ 1970 വരെ പണിത 58,700 വലിയ ഡാമുകളും ബലക്ഷയം സംഭവിച്ചവയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കാലപ്പഴക്കമുളള ഡാമുകളെയാണ് പഠനത്തിനായി യുഎൻ തിരഞ്ഞെടുത്തത്.
ഫ്രാൻസ്, ഇന്ത്യ, ജപ്പാൻ, കാനഡ എന്നീ രാജ്യങ്ങളിലാണ് അപകട സാദ്ധ്യത കൂടുതലുള്ള ഡാമുകൾ ഉള്ളത് . ഇന്ത്യയിൽ മാത്രം അമ്പത് വർഷത്തിലേറെ പഴക്കമുളള 1,115 അണക്കെട്ടുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പ്രകാരം മുല്ലപ്പെരിയാർ ഡാം തകർന്നാൽ രാജ്യത്തെ 3.5 മില്യൺ ജനങ്ങളാണ് അപകടത്തിലാകുന്നത്..
സാധാരണഗതിയിൽ നിർമിച്ച് അമ്പത് വർഷമാകുമ്പോഴേക്ക് ഡാമുകൾക്ക് ചെറിയ ബലക്ഷയം സംഭവിക്കും. എന്നാൽ ഇത്തരത്തിൽ കേടുപാടുകളുളള ഡാമുകളിൽ അറ്റകുറ്റ പണികൾ നടത്താൻ അധികൃതർ മെനക്കെടുന്നില്ല. രൂപകൽപന ചെയ്തത് അമ്പത് വർഷത്തേക്കെങ്കിൽ അപകടാവസ്ഥയിലെത്തിയ ഈ ഡാമുകൾ പുനുദ്ധരിക്കരാതെ പിന്നെയും നീണ്ട വർഷങ്ങളാണ് നിൽക്കുന്നത്. ജനങ്ങളെ ദുരിതത്തിലാക്കുന്നതാണോ സമയാസമയം അറ്റകുറ്റപ്പണികൾ നടത്തുന്നതാണോ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടതെന്നും യുഎൻ റിപ്പോർട്ട് ഭണാധികാരികളോട് ഉന്നയിക്കുന്നു.