mullappally-ramachandran

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് മുല്ലപ്പളളി രാമചന്ദ്രൻ. ഇക്കാര്യത്തിൽ കെ സുധാകരനും മറിച്ചൊരു അഭിപ്രായം ഇല്ല. താൻ മത്സരിക്കണമോ എന്ന കാര്യം പാർട്ടിയുടെ പരിഗണനയിൽ ഇല്ല. അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് പാർട്ടിയെ നയിക്കുന്നതിൽ മാത്രമാണ് തന്റെ ശ്രദ്ധയെന്നും മുല്ലപ്പളളി വ്യക്തമാക്കി.

സാമുദായിക പരിഗണന കൂടി നോക്കിയുളള സ്ഥാനാർത്ഥി പട്ടികയാണ് യു ഡി എഫ് തയ്യാറാക്കുന്നത്. ശശി തരൂരിന് ഈ തിരഞ്ഞെടുപ്പിൽ ഇനിയും ചുമതലകൾ ഉണ്ടാകും. കെ വി തോമസിന് വർക്കിംഗ് പ്രസിഡന്റ് സ്ഥാനം നൽകുന്നതിൽ പ്രയാസം ഉണ്ടാകില്ല. വടകരയിൽ ആർ എം പിയെ മത്സരിപ്പിക്കണമോ എന്ന് പാർട്ടി ആലോചിച്ചിട്ടില്ലെന്നും മുല്ലപ്പളളി പറഞ്ഞു.

ഗ്രൂപ്പ് താത്പര്യങ്ങൾ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്. താഴേത്തട്ടിൽ പാർട്ടിക്ക് ക്ഷീണമുണ്ടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് ശരിയാണ്. വ്യക്തി താത്പര്യങ്ങൾ സംരക്ഷിക്കാൻ പോയതാണ് തദ്ദേശ തോൽവിക്ക് ഒരു കാരണം. ഗ്രൂപ്പ് താത്പര്യങ്ങൾക്കിടയിൽപ്പെട്ട് താൻ പലപ്പോഴും പ്രയാസപ്പെട്ടു. ഗ്രൂപ്പ് താത്പര്യം വരുമ്പോൾ പല നേതാക്കളും അന്ധരും മൂകരുമാകുന്നു. ഇത്തവണ ഗ്രൂപ്പിന് അതീതമായി സ്ഥാനാർത്ഥികളുണ്ടാകുമെന്നും മുല്ലപ്പളളി പറഞ്ഞു.