ravu

രാവ് അറിഞ്ഞതേയില്ല രാപ്പാടി അറിഞ്ഞില്ല

ഓണപ്പുടവ നീ ചുറ്റിനിൽക്കും

ഈ തിരുവോണനാളിൽ

മനസിന്റെ കോണിൽ എവിടെയോ

മറയുന്ന ഓണനിലാവും പൂ തുമ്പികളും

ഊഞ്ഞാലിലാടുന്ന കിളികളെ

ഈ ഓണത്തിൻ സൗരഭ്യം അറിഞ്ഞോ നിങ്ങളും

മച്ചിൻമേൽ കുറുകുന്ന പ്രാവുകളെ

നൃത്തം ചവിട്ടുവാൻ വന്നിടുമോ

ഈ മാവേലി മന്നനെ വരവേറ്റിടുമോ

പിച്ചിയും മുല്ലയും കോളാമ്പി പൂക്കളും

സൗരഭ്യം ചൊരിയുന്ന ഈ നാളുകളിൽ

എൻ അത്തത്തിൽ ചന്തം ചാർത്തുവാൻ

വന്നീടുമോ എൻ തിരുമുറ്റത്ത്

ആയിരം വർണങ്ങൾ ചാർത്തി

എൻ ഓർമകളിൽ മനസിന്റെ സന്തോഷം പൂമഴ പെയ്തിറങ്ങും

ആയിരം പൂമഴ പെയ്തിറങ്ങും