ബെംഗലുരു: കർണാടക നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ സഭിയിലിരുന്ന അശ്ലീല വീഡിയോ കണ്ടെന്ന ആരോപണത്തിൽ വെട്ടിലായി കോൺഗ്രസ് എം.എൽ.എ. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും കോൺഗ്രസ് നേതാവുമായ പ്രകാശ് റാത്തോഡ് സമ്മേളനം നടക്കുമ്പോൾ ഫോണിലേക്കെത്തിയ അശ്ലീല സന്ദേശം തുറന്നുവെന്നാണ് ആരോപണം. 15 സെക്കൻഡ് നീളുന്ന ദൃശ്യങ്ങൾ ചാനൽ പുറത്തുവിട്ടതോടയൊണ് സംഭവം വിവാദമായത്
അശ്ലീല സന്ദേശങ്ങൾ എം.എൽ..എ സ്‌ക്രോൾ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എം.എൽ.എയുടെ സമീപത്തുണ്ടായിരുന്ന ടിവി ക്യാമറമാനാണ് ഇത് ചിത്രീകരിച്ചത്.
എന്നാൽ ആരോപണങ്ങൾക്കെതിരെ പ്രകാശ് റാത്തോഡ് രംഗത്തുവന്നു. സഭാസമയത്ത് താൻ വീഡിയോ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യോത്തരവേളയിൽ താൻ ചോദ്യം ചോദിച്ചു. എന്റെ ചോദ്യത്തിനുള്ള ഉത്തരമാണോ അല്ലയോ എന്ന സന്ദേശം പരിശോധിക്കുകയായിരുന്നു. ആ സമയത്താണ് ഫോണിൽ നിരവധി സന്ദേശം വന്നതിനാൽ സ്റ്റോറേജ് നിറഞ്ഞതായി ശ്രദ്ധിച്ചത്. അതുകൊണ്ട് തന്നെ ചില മെസേജുകൾ ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്നാണ് അദ്ദേഹം വിശദീകരിച്ചത്.
2012ൽ നിയമസഭയിൽ അശ്ലീല വീഡിയോ കണ്ടത് പുറത്തായതിനെ തുടർന്ന് ജെ കൃഷ്ണ പലേമർ, സി.സി പാട്ടീൽ, ലക്ഷ്മൺ സവാദി എന്നിവർ രാജിവെച്ചിരുന്നു. 2016ൽ യുടി ഖാദർ, 2016ൽ എൻ മഹേഷ് എന്നിവും സമാന വിവാദത്തിൽ കുടുങ്ങിയിരുന്നു.