കാബൂൾ: അഫ്ഗാനിസ്ഥാനിലെ നാൻഗർഹാർ പ്രവിശ്യയിൽ ശനിയാഴ്ചയുണ്ടായ കാർബോംബ് സ്ഫോടനത്തിൽ എട്ട് സൈനികർ കൊല്ലപ്പെട്ടു.
ഷിർസാദ് ജില്ലയിലെ സൈനിക താവളത്തിന് സമീപത്താണ് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം പൊട്ടിത്തെറിച്ചത്. പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന് നിൽക്കുന്ന ജില്ലയാണ് ഷിർസാദ്.പ്രവിശ്യ തലസ്ഥാനമായ ജലാലാബാദിൽ സ്ഫോടനം നടത്താൻ നിശ്ചയിച്ച് ഭീകരർ തയാറാക്കി വച്ച മറ്റൊരു വാഹനം സുരക്ഷാ സേന ജില്ലയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു.