medi

തൃശൂർ: കൊവിഡ് റിപ്പോർട്ട് ചെയ്ത് ഒരു വർഷം പിന്നിടുമ്പോൾ ജില്ലയിലെ വിദഗ്ദ്ധ കൊവിഡ് ചികിത്സാ കേന്ദ്രമായ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ വിശ്രമില്ലാതെ അധികൃതർ. ഇക്കാലയളവിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും ജനപ്രതിനിധികളുടെയും സഹായത്തോടെ പത്ത് കോടിയിലേറെ രൂപയുടെ വികസനമാണ് ഉണ്ടായത്.

മെഡിക്കൽ കോളേജിലെ ഒരു ഭാഗം കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നതിന് അടിസ്ഥാന സൗകര്യമൊരുക്കാനും മറ്റ് അനുബന്ധ നടപടികൾക്കുമായി സംസ്ഥാന സർക്കാർ നാലരക്കോടിയോളമാണ് ചെലവഴിച്ചത്. ഒ.പി വിശ്രമ കേന്ദ്രം, ഒ.പി പുനർ ക്രമീകരണം, വി.ആർ.ഡി.എൽ ലാബ്, ആർ.ടി.പി.സി.ആർ മെഷീൻ സൗകര്യം, കൊവിഡ് ഐ.സി.യു, ടെലി സംവിധാനം എന്നിവയും ഒരുക്കി. ഇതിന്റെ തുടർ പ്രവർത്തനങ്ങളും നടന്നു വരികയാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. കേന്ദ്ര സർക്കാർ നാല് കോടിയുടെ വെന്റിലേറ്ററുകളാണ് നൽകിയത്.


കൊവിഡ് സജ്ജീകരണത്തിന് ലഭിച്ച ഫണ്ടുകൾ

പ്രാണാ കെയർ പദ്ധതി


പ്രാണാ എയർ ഫോർ കെയർ മുഖേന പൊതുജന സഹകരണത്തോടെ എല്ലാ കിടക്കകൾക്കും ഓക്‌സിജൻ ലഭ്യമാക്കുന്ന പദ്ധതി പുരോഗമിക്കുന്നു. സുരേഷ് ഗോപി എം.പി ഇതിലേക്ക് രണ്ട് ലക്ഷം രൂപ നൽകി.

നിലിവിലെ സംവിധാനങ്ങൾ

ലാബ് സൗകര്യങ്ങൾ

നിലവിലെ പ്രശ്‌നങ്ങൾ


രോഗികൾക്കും പരിചരണം നൽകുന്നവർക്കും നൽകുന്ന ഭക്ഷണം എത്തിച്ചു നൽകുന്നതിൽ പരാതികൾ നിലനിൽക്കുന്നുണ്ട്. നേരത്തെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഭക്ഷണം പുറത്ത് നിന്നെത്തിച്ച് നൽകാമായിരുന്നു. ഭക്ഷണ പൊതിയിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തതോടെ ഇത് നിറുത്തി. രോഗികളെ മാറ്റുന്നത് സംബന്ധിച്ച ബുദ്ധിമുട്ടുകളും സന്നദ്ധ പ്രവർത്തകരുടെ കുറവും പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.

ആർ. എം. ഒയും ഡെപ്യൂട്ടി സൂപ്രണ്ടും പദവികൾ ഒഴിഞ്ഞു

തൃശൂർ: മെഡിക്കൽ കോളേജിൽ ആർ. എം.ഒയും ഡെപ്യൂട്ടി സൂപ്രണ്ടും പദവികൾ ഒഴിഞ്ഞു. അമിത രാഷ്ട്രീയ ഇടപെടലുകളാണ് സ്ഥാനം ഒഴിയുന്നതിന് പിന്നിലെന്നാണ് സൂചന. ആർ.എം.ഒ ഡോ. മുരളീധരനും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷുമാണ് പദവികൾ രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളാണ് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കൊവിഡ് പ്രവർത്തനങ്ങളുടെ മെഡിക്കൽ കോളേജിലെ നോഡൽ ഓഫീസറുമാണ് മുരളീധരൻ. ഇതിന്റെ അമിത ജോലിഭാരവും പദവി ഒഴിയുന്നതിന് കാരണമായി ചൂണ്ടികാണിക്കപെടുന്നു. കൊവിഡിന്റെ ചുമതല രണ്ട് മാസം വീതം മാറി മാറി വരുന്ന പ്രക്രിയയാണ്. അതുകൊണ്ട് രാജിക്കുള്ള കാരണമായി ഇതിനെ വിലയിരുത്താനാകില്ലെന്നും പറയുന്നു. ഡോ. സന്തോഷിന്റെ രാജിക്ക് കാരണമായി പറയുന്നത് ആരോഗ്യ പ്രശ്നങ്ങളാണ്. ഏതാനും ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു എം.എൽ.എയുടെ ചികിത്സയ്ക്കായി പ്രത്യേക ഐ. സി. യു ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജിൽ മുറുമുറുപ്പ് ഉയർന്നിരുന്നു. എന്നാൽ ഇവരുടെ മാറ്റത്തിന് ഇതുമായി ബന്ധമില്ലെന്നും ചുണ്ടിക്കാണിക്കപ്പെടുന്നു. ഡെപ്യൂട്ടി ആർ. എം. ഒയായ ഡോ. രാധികയ്ക്ക് ആയിരിക്കും പുതിയ ചുമതലയെന്നാണ് സൂചന.