covid

തൃശൂർ: പോസിറ്റിവിറ്റി നിരക്ക് കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ കൊവിഡ് പ്രതിരോധ നിയന്ത്രണ മാർഗങ്ങൾ കൂടുതൽ ശക്തമാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കാതെ പ്രോട്ടോകോൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയും വ്യക്തികൾക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സണും ജില്ലാ കളക്ടറുമായ എസ്. ഷാനവാസ് വ്യക്തമാക്കി.
നിലവിൽ 15 സെക്ടറൽ മജിസ്‌ട്രേറ്റ് കൊവിഡ് സെന്റിനൽസ് താലൂക്ക് അടിസ്ഥാനത്തിൽ നടപടികൾ എടുത്തു വരുന്നുണ്ട്. ജില്ലയിൽ പൊലീസിന്റെ മൂന്നിൽ ഒരു ഭാഗത്തെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കൂടുതൽ തീരുമാനങ്ങൾ എടുക്കുന്നതിനായി എം.എൽ.എമാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. യോഗത്തിൽ ജില്ലാ പൊലീസ് മേധാവി, കോർപ്പറേഷൻ സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.

ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ളവർ സ്‌കൂളുകളിലും ട്യൂഷൻ സെന്ററിലും എത്തരുത്

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന കടകൾ അടപ്പിക്കാൻ സെക്ടറിൽ മജിസ്‌ട്രേറ്റുമാർക്കും പൊലീസിനും ചുമതല

തഹസിൽദാർമാർ, അഡീഷണൽ തഹസിൽദാർമാർ തുടങ്ങിയവരെ കൂടെ കൊവിഡ് പരിശോധനകൾക്കായി നിയോഗിക്കും

65ന് മുകളിലും പത്തിന് താവെയും പ്രായമുള്ളവരെ ബസുകളിലും ഓട്ടോറിക്ഷകളിലും കയറ്റിയാൽ നടപടി