aadarsh

ചോറ്റാനിക്കര: പട്ടാപ്പകൽ വീട്ടിൽ കയറി വൃദ്ധയുടെ മാല പൊട്ടിച്ച കേസിൽ ചെറുമകനേയും സുഹൃത്തിനേയും ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ചോറ്റാനിക്കര ഉദയകവലയിൽ ആനച്ചാലിൽ കമലാക്ഷി (70)യുടെ ഒന്നര പവൻ വരുന്ന സ്വർണ മാല കവർന്ന കേസിലാണ് ആമ്പല്ലൂർ മാടപ്പിള്ളി വീട്ടിൽ ആദർശും (24), കമലാക്ഷിയുടെ ചെറുമകൻ ആനച്ചാലിൽ വീട്ടിൽ അർജുനും (23) അറസ്റ്റിലായത്.

ശനിയാഴ്ച കമലാക്ഷിയുടെ വീട്ടിലെത്തിയ ആദർശ് അർജുന്റെ വീടിതല്ലേ എന്നു ചോദിച്ച് അകത്ത് കയറിച്ചെന്ന് മാല പൊട്ടിച്ചെടുത്ത് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. ആദർശിന്റെ ബൈക്കിന് സി.സി തുക അടയ്ക്കുന്നതിനാണ് ഇരുവരും ചേർന്ന് പദ്ധതിയൊരുക്കിയതെന്ന് പൊലീസ് പറഞ്ഞു. 15000 രൂപ ആദർശിനും ബാക്കി തുക അർജുനും നൽകണമെന്നുമായിരുന്നു ധാരണ.

ചോറ്റാനിക്കര പൊലീസ് ഇൻസ്പെക്ടർ ജയപ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.മോഹനൻ, വിജയകുമാർ, എ.എസ്.ഐ ജയപ്രസാദ്, സി.പി.ഒമാരായ ജയദീപ്, വിഷ്ണുപ്രസാദ്, അഭിലാഷ്, ഷിയാസ്, അജ്മൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.