hhhh

തിരുവനന്തപുരം:തലസ്ഥാന നഗരത്തിന്റെ വ്യവസായ വികസനം ലക്ഷ്യമിട്ട് ബൃഹത് പദ്ധതികളുടെ പ്രഖ്യാപനവുമായി എൽ.ഡി.എഫ് സർക്കാരിന്റെ അവസാന ബഡ്ജറ്റ്. കഴിഞ്ഞ ബഡ്ജറ്റ് പ്രസംഗത്തിൽ തലസ്ഥാനത്തെ അവഗണിച്ചെന്ന ആക്ഷേപം ഉയർന്നിരുന്നെങ്കിലും മറുപടി പ്രസംഗത്തിൽ കൂടുതൽ പദ്ധതികൾ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.ഇൗ ആക്ഷേപങ്ങൾ ഒഴിവാക്കാനാണ് ഇത്തവണ ബഡ്ജറ്റ് പ്രസംഗത്തിൽ തന്നെ തലസ്ഥാനത്തിന് പെരുമഴയായി പദ്ധതികൾ പ്രഖ്യാപിച്ചത്.നഗര വികസനത്തിന് കാര്യമായി മുൻതൂക്കം നൽകിയപ്പോഴും ഗ്രാമീണമേഖലയ പൂർണമായി അവഗണിക്കാതെയായിരുന്നു പ്രഖ്യാപനങ്ങളിൽ ഏറെയും.

ക്യാപിറ്റൽ സിറ്റി റീജിയണൽ ഡെവലപ്‌മെന്റ് പ്രോഗ്രാം

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട്, തിരുവനന്തപുരം നഗരത്തിനു കിഴക്കുഭാഗത്തുകൂടി വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 78 കിലോമീറ്റർ വ്യവസായ ഇടനാഴിയാണു പദ്ധതിയിൽ പ്രധാനം. 25,000 കോടി രൂപയുടെ നിക്ഷേപവും 2.5 ലക്ഷം തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്യുന്ന പദ്ധതി നടപ്പാകുന്നതോടെ തിരുവനന്തപുരം ജില്ലയുടെ വ്യവസായ വളർച്ചയിൽ വൻ കുതിപ്പുണ്ടാകും.ഇതിനായി ക്യാപിറ്റൽ സിറ്റി റീജിയണൽ ഡെവലപ്‌മെന്റ് കമ്പനി രൂപീകരിച്ചു രജിസ്റ്റർ ചെയ്യും.ക്യാപിറ്റൽ സിറ്റി റീജിയണൽ ഡെവലപ്‌മെന്റ് കമ്പനിക്ക് സീഡ് മണിയായി 100 കോടി രൂപ വകയിരുത്തി.

നേട്ടങ്ങൾ ഇവ....

വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ ആറുവരിപ്പാതയും

 10,000 ഏക്കറിൽ നോളഡ്ജ് ഹബ്ബുകൾ, വ്യവസായ പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ, ടൗൺ ഷിപ്പുകൾ

കമ്പനി നിലവിൽവരുന്നതോടെ ഈ മേഖലയിൽനിന്നു ഭൂമി വിൽക്കുമ്പോൾ കമ്പോള വിലയ്ക്കു വാങ്ങാൻ കമ്പനി സന്നദ്ധമാകും.

ഭൂമിവില ലാൻഡ് ബോണ്ടായി നൽകാം, റെഡി കാഷ് വേണ്ടവർക്ക് അങ്ങനെയും നൽകും

ഭൂമി വിൽക്കാൻ താത്പര്യമില്ലാത്തവർക്കു ലാൻഡ് പൂളിംഗ് പദ്ധതിയിൽ പങ്കാളികളാകാം.

കൈവശം വയ്ക്കുന്ന ഭൂമിക്കു പത്തു വർഷം കൊണ്ടു നാലിരട്ടി വില വർദ്ധന ഇതിലൂടെ ഉറപ്പുനൽകും.

അല്ലെങ്കിൽ നാലിരട്ടി വിലയ്ക്കു കമ്പനി വാങ്ങാൻ തയ്യാറാകും.

 കമ്പനി ഏറ്റെടുക്കുന്ന ഭൂപ്രദേശത്തു പശ്ചാത്തല സൗകര്യങ്ങൾ ഉറപ്പാക്കി നിക്ഷേപകർക്കു കൈമാറും.

തലസ്ഥാന വികനസത്തിന് സർക്കാർ കരുതൽ

സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് സ്‌കീം രണ്ടാംഘട്ടം - 864 കോടി
കിഫ്ബി, പൊതുമരാമത്ത് പ്രവൃത്തികൾ - 900 കോടി
നെയ്യാർ - അരുവിക്കര കുടിവെള്ള പദ്ധതി - 635 കോടി
 സമ്പൂർണ ശുചിത്വം, സ്വീവേജ് പൂർത്തിയാക്കൽ - 525 കോടി
തിരുവനന്തപുരം നഗരത്തെ വിദ്യാഭ്യാസ - ആരോഗ്യ ഹബ്ബാക്കൽ -900 കോടി
തിരുവനന്തപുരം പൈതൃക പദ്ധതി - 250 കോടി
 ആക്കുളം, വേളി ടൂറിസം വികസനം - 150 കോടി
ചിത്രാഞ്ജലി ഫിലിം സിറ്റി കോംപ്ലക്‌സ്, മറ്റു സാംസ്‌കാരിക കേന്ദ്രങ്ങൾ - 150 കോടി
ഐ.ടി, ലൈഫ് സയൻസ്, വീഡിയോ പാർക്കുകളുടെ വികസനം - 534 കോടി
 റിംഗ് റോഡും ക്യാപ്പിറ്റൽ സിറ്റി റീജിയണൽ ഡെവലപ്‌മെന്റും
 കളിയിക്കാവിള റോഡ് രണ്ടാം ഘട്ടം

തിരുവനന്തപുരത്തിന് മാത്രമായി സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ

 കേരള സാങ്കേതിക സർവകലാശാലയ്ക്ക് പുതിയ ആസ്ഥാന മന്ദിരം.
 ഡിജിറ്റൽ സർവകലാശാലയായി ഉയർത്തിയ ഐ.ഐ.ഐ.ടി.എം.കെയ്ക്ക് 24 കോടി.
 ഇവിടത്തെ ഇന്നവേറ്റീവ് ഗവേഷണം, സംരംഭകത്വം, വ്യവസായ ഉന്നത വിദ്യാഭ്യാസ മേഖലകളുടെ ഏകോപനം എന്നിവയ്ക്കായി 20 കോടി രൂപ.
 തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജിക്ക് 50 കോടി
 ഹയർ എഡ്യൂക്കേഷൻ കൗൺസിലിന് 16 കോടി
 കേരള സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയത്തിന് 19 കോടി

 തിരുവനന്തപുരം ഹെറിറ്റേജ് പദ്ധതിക്കുവേണ്ടി 10 കോടി
 ടെക്‌നോപാർക്ക് വികസനത്തിന് 22 കോടി
 ടെക്‌നോസിറ്റിയിൽ കിഫ്ബി പിന്തുണയോടെ തൊഴിൽ സമുച്ചയം
 തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ ബയോ ഇൻകുബേഷൻ സെന്റർ നിർമാണത്തിന് 24 കോടി
 ലൈഫ് സയൻസ് പാർക്കിൽ മെഡിക്കൽ ഡിവൈസസ് പാർക്കിന് 24 കോടി
 തിരുവനന്തപുരം ഹെറിറ്റേജ് ടൂറിസം പദ്ധതിക്ക് 10 കോടിയുടെ പ്രത്യേക വകയിരുത്തൽ
റീജിയണൽ കാൻസർ സെന്ററിന് 71 കോടി.

 ഡിഫറന്റ് ആർട്സ് സെന്ററിന് 1 കോടി
 ഇതിൽ 30 കോടി കാൻസർ രോഗം പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടുപിടിക്കുന്നതിന്.
 കിളിമാനൂർ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം രാജാ രവിവർമയുടെ സ്മാരകമായി അന്തർദേശീയ നിലവാരത്തിൽ ആർട്ടിസ്റ്റ് സ്‌ക്വയർ
 മീഡിയ അക്കാഡമിയുടെ ആഭിമുഖത്തിൽ തലസ്ഥാന നഗരിയിൽ വനിതാ പത്രപ്രവർത്തകർക്ക് താമസ സൗകര്യത്തോടെയുള്ള പ്രസ് ക്ലബ്
 സിറ്റി റോഡ് ഇപ്രൂവ്‌മെന്റ് പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കും
 വിഴിഞ്ഞം തുറമുഖത്ത് 2,000 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ അടുത്ത സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നു.
 തിരുവനന്തപുരം ആസ്ഥാനമാക്കി ചരക്കു സേവന നികുതി അപ്പലേറ്റ് ട്രൈബ്യൂണൽ

 വികാസ്ഭവൻ ഡിപ്പോയിലെ 2.89 ഏക്കർ ഭൂമിയിൽ കെ.എസ്.ആർ.ടി.സിയും കിഫ്ബിയും സംയുക്തമായി 2 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ കെട്ടിട സമുച്ചയം നിർമ്മിക്കും

പള്ളിപ്പുറം ഗ്രോത്ത് സെന്ററിൽ 10 ഏക്കറിൽ വിപുലമായൊരു കയർ ക്ലസ്റ്റർ

കഴക്കൂട്ടത്തെ സൈനിക സ്‌കൂളിലെ റിട്ടയർമെന്റ് ആനുകൂല്യമടക്കം സിംഹഭാഗം ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ഇതിന്റെ ധാരണാപത്രത്തിൽ ഒപ്പുവയ്ക്കും.