chennithala

തിരുവനന്തപുരം: സ്പീക്കറെ സ്ഥാനത്ത് നിന്ന് നീക്കാനാവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ചർച്ച ചെയ്യുന്നത് പതിനേഴ് വർഷങ്ങൾക്ക് ശേഷം. പതിനൊന്നാം നിയമസഭയിൽ 2004 ഫെബ്രുവരി രണ്ടിന്, സ്പീക്കറായിരുന്ന വക്കം പുരുഷോത്തമനെ നീക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിലെ കോടിയേരി ബാലകൃഷ്ണൻ കൊണ്ടുവന്നതാണ് ഇതിന് മുമ്പ് സഭ ചർച്ച ചെയ്തത്. അന്ന് 37 വോട്ടുകൾ പ്രമേയത്തിനനുകൂലമായി ലഭിച്ചു. ഭൂരിപക്ഷബലത്തിൽ പ്രമേയം സഭ തള്ളി.

ആറ് പ്രമേയങ്ങൾ സ്പീക്കർമാർക്കെതിരെ പല കാലങ്ങളിലായി നൽകപ്പെട്ടിട്ടുണ്ടെങ്കിലും സഭ ചർച്ചയ്ക്കെടുത്തത് ഇന്നലത്തേതുൾപ്പെടെ മൂന്നെണ്ണം മാത്രം. സ്പീക്കറായിരുന്ന എ.സി. ജോസിനെതിരെ 1982 മാർച്ച് അഞ്ചിന് എ.കെ. ശശീന്ദ്രൻ നൽകിയ നോട്ടീസാണ് അതിന് മുമ്പ് സഭ ചർച്ച ചെയ്തത്. അന്ന് കാസ്റ്റിംഗ് വോട്ട് വിവാദത്തിലായ ജോസിനെതിരെ പക്ഷപാതമാരോപിച്ചായിരുന്നു പ്രമേയം . ഭൂരിപക്ഷമില്ലാത്തതിനാൽ അതും തള്ളി.

സ്‌പീക്കർ സഭാമര്യാദ
ചവിട്ടിമെതിച്ചു: ചെന്നിത്തല

തിരുവനന്തപുരം: കസ്റ്രംസിനെ പുലഭ്യം പറയാൻ അവകാശലംഘന നോട്ടീസിനെ ദുരുപയോഗിച്ചെന്നും സ്പീക്കർ സഭാമര്യാദ ചവിട്ടിമെതിച്ചെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. നിയമസഭയുടെ അവകാശമുപയോഗിച്ച് കസ്റ്റംസിനെ തടയാനാണ് സ്പീക്കർ ശ്രമിച്ചത്. സ്പീക്കറെ നീക്കണമെന്ന പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത് പ്രതികളുമായുള്ള സ്പീക്കറുടെ സൗഹൃദം സഭയെ കളങ്കപ്പെടുത്തി.
ഇ-സഭയുണ്ടാക്കാൻ 16കോടിയുടെ എസ്റ്റിമേറ്റുണ്ടാക്കിയവരുടെ തല പരിശോധിക്കണം. ഹിമാചൽ പ്രദേശിൽ എട്ടുകോടിക്ക് നാഷണൽ ഇൻഫോമാറ്റിക് സെന്റർ ഇ-സഭ പദ്ധതി നടപ്പാക്കിയതാണ്. ഇവിടെ കരാറെടുത്ത ഊരാളുങ്കൽ കരാർ മറിച്ചുനൽകി. ഇങ്ങനെ ചെയ്യണമെങ്കിൽ ടെൻഡർ വേണമെന്ന് സർക്കാർ ഉത്തരവുണ്ട്. നിയമസഭ നിർമ്മാണത്തിന് 76കോടിയാണ് ചെലവായതെങ്കിൽ നവീകരണത്തിന് സ്‌പീക്കർ 64കോടി ചെലവിട്ടു. സ്പീക്കർക്ക് അവാർഡ് കൊടുത്ത എം.ഐ.ടിക്ക് ഫെസ്റ്റിവൽ ഓൺ ഡെമോക്രസി പരിപാടിയിൽ 5കോടി നൽകി. അഞ്ചു കോടി കൊടുത്താൽ ആരാണ് അവാർഡ് കൊടുക്കാത്തത്.
സ്പീക്കർ കസേരയിലിരുന്ന് പാർട്ടിക്കാരനായി ശ്രീരാമകൃഷ്ണൻ പ്രവർത്തിച്ചു. മുഖ്യമന്ത്രി മൂന്നരമണിക്കൂ‌ർ പ്രസംഗിച്ചപ്പോൾ തനിക്ക് മുപ്പത് മിനിറ്റാണ് നൽകിയത്. സ്പീക്കറെ നീക്കാനുള്ള പ്രമേയത്തിൽ രാഷ്ട്രീയമില്ല. സ്പീക്കറുടെ കസേരയിലിരിക്കാൻ ശ്രീരാമകൃഷ്ണന് ധാർമ്മിക അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു.