അരൂർ: ഭാര്യയുടെ കൈയുടെ ഞരമ്പ് മുറിക്കാൻ ശ്രമിച്ചശേഷം ഭർത്താവ് തൂങ്ങി മരിച്ചു. എഴുപുന്ന പഞ്ചായത്ത് രണ്ടാം വാർഡ് ചാത്തനാട്ട് വീട്ടിൽ ശരവണൻ (63) ആണ് മരിച്ചത്. പരിക്കേറ്റ ഭാര്യ വള്ളി (57) രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പുലർച്ചേയാണ് സംഭവം നാട്ടുകാർ അറിയുന്നത്. പല സ്ഥലങ്ങളിൽ നിന്നായി എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ശരവണൻ വിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. രാത്രി ഇരുവരും ഒന്നിച്ച് വീടിനോട് ചേർന്ന ചാർത്തിൽ ഉറങ്ങാൻ കിടന്നു. ഈ സമയം ഭർത്താവ് ഒരുമിച്ച് മരിക്കാം എന്ന് പറഞ്ഞെങ്കിലും ഭാര്യ എതിർത്തു. താൻ മരിച്ചാൽ സാമ്പത്തിക ബാദ്ധ്യത ചുമലിലാകുമെന്ന് ഭർത്താവ് ഭാര്യയോട് പറഞ്ഞതോടെ ഇരുവരും ഒന്നിച്ചു മരിക്കാൻ തീരുമാനിക്കുകയായിരുന്നു. ആദ്യം ബ്ലേഡ് ഉപയോഗിച്ച് ഭാര്യയുടെ കൈഞരമ്പ് മുറിച്ചശേഷം ഇവരുടെ കഴുത്തിൽ ഇയാൾ ഞെക്കിപ്പിടിച്ചു. ശ്വാസം കിട്ടാതെ ഭാര്യ അബോധാവസ്ഥയിലായതോടെ മരിച്ചെന്ന് തെറ്റിദ്ധരിച്ച് ഭർത്താവ് തന്റെ കൈഞരമ്പ് മുറിച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നു. പിന്നീട് ഉണർന്ന ഭാര്യ ഭർത്താവിന്‍റെ മൃതദേഹം കണ്ട് ഉച്ചത്തിൽ നിലവിളിക്കുകയും അയൽവാസികളെത്തിയപ്പോൾ വിവരം പറയുകയുമായിരുന്നു. തുറവൂർ താലൂക്കാശുപത്രിയിലെത്തിച്ച വീട്ടമ്മയുടെ ഞരമ്പ് മുറിഞ്ഞിരുന്നില്ല. അതിനാൽ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. എറണാകുളത്തെ ഓട്ടോ ഡ്രൈവറായിരുന്നു ശരവണൻ. മൃതദേഹം പൊലീസ് സർജന്റെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്ക്കരിച്ചു. ശരവണൻ - വള്ളി ദമ്പതികൾക്ക് വിവാഹിതരായ രണ്ട് പെൺമക്കളുണ്ട്.