
ചേർത്തല: ജീപ്പിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നഗരസഭ 10 ാം വാർഡിൽ നടുവിലേഴത്ത് വീട്ടിൽ പരേതനായ ശശികുമാറിന്റെയും സുകുമാരിയമ്മയുടെയും മകൻ എസ്. ദിനു(38) ആണ് മരിച്ചത്. 16ന് വൈകിട്ട് 7.30 ഓടെ കൂറ്റുവേലി ജംഗ്ഷനിലായിരുന്നു അപകടം. കലവൂരിലെ കയർ കയറ്റുമതി സ്ഥാപനത്തിൽ ജൂനിയർ മാനേജരായിരുന്ന ദിനു ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. റോഡ് മുറിച്ച് കടക്കുന്നതിനിടെ പുത്തനമ്പലം ഭാഗത്ത് നിന്ന് വേഗത്തിലെത്തിയ ജീപ്പ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിനു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഇന്നലെ ഉച്ചയോടെ മരിച്ചു. ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. മാരാരിക്കുളം പൊലീസ് കേസെടുത്തു. ഭാര്യ: ശ്രീലക്ഷ്മി. സഹോദരൻ: പരേതനായ ദീപു.