hc

കൊച്ചി : കൊവിഡ് സാഹചര്യത്തിൽ വിവിധ സി.ബി.എസ്.ഇ സ്കൂളുകൾ 12 മുതൽ 40 ശതമാനം വരെ ഫീസിളവു നൽകാൻ തയ്യാറാണെന്ന് ഹൈക്കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഫീസ് ഇൗടാക്കാൻ സ്കൂൾ മാനേജ്മെന്റുകൾക്ക് അനുമതി നൽകി.
കൊല്ലം വടക്കേവിള എസ്.എൻ , ആലുവ സെന്റ് ജോസഫ് , ക്രസന്റ് , തൊടുപുഴ

കോ ഒാപ്പറേറ്റീവ്, എറണാകുളം ശ്രീമൂലനഗരം അൽ അമീൻ, തൃപ്രയാർ ലെമർ , ചേർത്തല നജ്‌വത്തുൽ ഇസ്ലാം , സെന്റ് മേരി ഒഫ് ലൂക്ക, കായംകുളം ജനശക്തി , മലപ്പുറം എയർപോർട്ട് സീനിയർ സെക്കൻഡറി , കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിംഗ് കോളേജ് കാമ്പസ് സീനിയർ സെക്കൻഡറി , തത്തമംഗലം ചിന്മയ , ഇരിങ്ങാലക്കുട ശാന്തിനികേതൻ എന്നീ പബ്ളിക് സ്കൂളുകളിലെ ഫീസ് കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള രക്ഷിതാക്കളുടെ ഹർജികളാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്.

സ്കൂളുകളുടെ വരവു ചെലവു കണക്കുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നേരത്തേ ഡി.ഇ.ഒമാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇൗ കണക്കുകൾ പരിശോധിച്ചാണ് ഹൈക്കോടതി വിധി.

ഹൈക്കോടതി നിർദ്ദേശം

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് 2020 - 21 അദ്ധ്യയന വർഷത്തെ ഫീസിനു മാത്രമാണ് ഉത്തരവ് ബാധകം.

രണ്ടാം ഫീസ് ഫെബ്രുവരി 26 നകവും, മൂന്നാം ഫീസ് മാർച്ച് 31 നകവും നൽകണം. ഇളവുകൾ ഇൗ ഗഡുക്കളിൽ പ്രതിഫലിക്കണം. ആദ്യ ഫീസടച്ചവർക്കു മാത്രമാണ് ഇളവുകൾക്ക് അർഹത.