pinarayi-vijayan

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ ഒപ്പം നിറുത്തുന്ന നിലപാടിൽ സർക്കാർ ഒരു മാറ്റവും വരുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഴിഞ്ഞം, കൊല്ലം, ആലപ്പുഴ, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിലെ 34.17 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈനായി നർവഹിക്കുകയായിരുന്നു അദ്ദേഹം. ആഴക്കടൽ മത്സ്യബന്ധനത്തിൽ സർക്കാരിന് വ്യക്തമായ നിലപാടുണ്ട്. തുറമുഖങ്ങളെയും മത്സ്യബന്ധന മേഖലകളെയും അഭിവൃദ്ധിപ്പെടുത്തുകയാണ് ലക്ഷ്യം. ആരോപണങ്ങളുടെ പിറകെ പോകാനല്ല,​ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് ശ്രദ്ധവയ്ക്കുന്നത്.

വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിംഗ് ഫെസിലിറ്റേഷൻ സെന്ററാണ് ഉദ്ഘാടനം ചെയ്തത്. ബേപ്പൂർ തുറമുഖത്ത് ഭൂമി ഏറ്റെടുക്കലും സ്ഥിരം ഇ.ഡി.ഐ സംവിധാനവും കൊല്ലം തങ്കശേരി തുറമുഖത്ത് ജലവാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്താനായി മെക്കാനിക്കൽ എൻജിനിയറിംഗ് വർക്ക്‌ഷോപ്പും ഉദ്ഘാടനം ചെയ്തും. ആലപ്പുഴ മാരിടൈം ട്രെയിനിംഗ് സെന്ററിൽ വിനോദ സഞ്ചാര ബോട്ടിനും മത്സ്യതൊഴിലാളികൾക്കും ആവശ്യമായ വിവിധ ലൈസൻസുകൾക്കുള്ള പരിശീലനം നൽകും.