
ഇടുക്കി : മുല്ലപ്പെരിയാർ ഡാമിൽ വൈദ്യുതി പുനഃസ്ഥാപിച്ചതിലൂടെ രണ്ട് സംസ്ഥാനങ്ങൾക്കിടയിലെ ബന്ധം ഊട്ടിയുറപ്പിക്കാനാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പറഞ്ഞു. ഡാം സൈറ്റിൽ വൈദ്യുതി പുനഃസ്ഥാപിച്ചതിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി ഉത്പാദിപ്പിക്കുകയും അത് വിതരണം ചെയ്യുക എന്നതും ബോർഡിന്റെ ചുമതലയാണന്നും മന്ത്രി കൂട്ടിച്ചേർത്തു.
19 വർഷങ്ങൾക്ക് ശേഷമാണ് മുല്ലപ്പെരിയാറിൽ വീണ്ടും വൈദ്യുതി എത്തിയത്. മുല്ലപ്പെരിയാർ ഡാം സൈറ്റിൽ നടന്ന ചടങ്ങിൽ പീരുമേട് എം എൽ എ ഇ എസ് ബിജിമോൾ, ചീഫ് എഞ്ചിനിയർ ജയിംസ് എം ഡേവിഡ് ,കെ എസ് ഇ ബി എൽ ഡയറക്ടർ ഡോ. വി ശിവദാസൻ, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ്, കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ, ജനപ്രതിനിധികൾ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു
തേനി കളക്ടർ പല്ലവി ബൽദേവ് ,സബ് കളക്ടർ ശുഭം താക്കൂർ, അസി: കളക്ടർ യുറേക്ക, തമിഴനാട് വൈദ്യുതി വകുപ്പ് ചീഫ് എഞ്ചിനിയർ കൃഷണൻ, വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ തമിഴ്‌നാടിനു വേണ്ടി സന്നിഹിതരായി.