
ന്യൂഡൽഹി:കേന്ദ്രബഡ്ജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി നികുതി കുറച്ചു. 12.5 ശതമാനത്തിൽ നിന്ന് 10 ശതമാനമായാണ് കുറച്ചത്. നികുതി കുറച്ചതിലൂടെ സ്വർണക്കടത്തിന് ഒരു പരിധിവരെ തടയിടാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്. സ്വർണക്കടത്ത് കൂടുന്ന സാഹചര്യത്തിലാണ് തീരുവ കുറയ്ക്കാൻ ബഡ്ജറ്റിൽ തീരുമാനമുണ്ടായത്. സ്വർണത്തിനൊപ്പം വെളളിയുടെയും ഇറക്കുമതി നികുതി കുറച്ചിട്ടുണ്ട്.
ലോക്ക്ഡൗൺ വ്യോമ ഗതാഗതത്തെ ബാധിച്ചതിനാൽ കര മാർഗമുളള സ്വർണക്കടത്ത് വർദ്ധിച്ചെന്നാണ് വിലയിരുത്തൽ. സ്വർണക്കടത്തിന്റെ ഇറക്കുമതി ചുങ്കം നിലവിൽ 12.5ശതമാനമാണ്. മൂന്ന് ശതമാനം ജി എസ് ടിയും സ്വർണത്തിന് മേൽ ഇടാക്കുന്നു. ഒരു കിലോ സ്വർണക്കട്ടിക്ക് ഇപ്പോഴത്തെ വില നികുതിയെല്ലാമുൾപ്പെടെ അമ്പത് ലക്ഷം രൂപയ്ക്ക് മുകളിലാണ്.കളളക്കടത്തായി കൊണ്ടുവരുന്നവർക്ക് ഏഴ് ലക്ഷം രൂപയിലധികമാണ് ഇതിലൂടെയുണ്ടാകുന്ന ലാഭം.