scrap

 വാഹനം പൊളിക്കൽ നയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിപണി

കൊച്ചി: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ പഴയ വാഹനങ്ങളുടെ പൊളിക്കൽ നയത്തിന് ബഡ്‌ജറ്റിലൂടെ കേന്ദ്രസ‌‌ക്കാരിന്റെ അംഗീകാരം. 20 വ‌ർഷം പ്രായമുള്ള സ്വകാര്യ വാഹനങ്ങളും 15 വയസ് പൂർത്തിയായ വാണിജ്യ വാഹനങ്ങളും പൊളിക്കണമെന്ന നയമാണ് ധനമന്ത്രി അംഗീകരിച്ചത്.‌ ഈ വാഹനങ്ങൾ ഓട്ടോമേറ്റഡ് സെന്ററുകളിൽ ഫിറ്റ്‌നസ് ടെസ്‌റ്റിന് വിധേയമാകും. ഫിറ്റ്‌നസിൽ പരാജയപ്പെടുന്ന വാഹനങ്ങളാകും പൊളിക്കേണ്ടിവരിക.

'പൊളിക്കൽ" ഗുണം

 പഴയ വാഹനങ്ങൾ പൊളിക്കേണ്ടതിനാൽ, പുതിയ വാഹനങ്ങളുടെ വില്പന വർദ്ധിക്കും

 പഴയ വാഹനങ്ങൾ അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കുന്നവയാണ്. ഈ വാഹനങ്ങൾ കുറയുമ്പോൾ പരിസ്ഥിതിക്കും നേട്ടം

പുതിയ വിപണി,കൂടുതൽ തൊഴിൽ

വാഹനം പൊളിക്കൽ വിപണി തന്നെ പുതുതായി സൃഷ്‌ടിക്കാമെന്ന വാദമാണ് ടാറ്റയും മഹീന്ദ്രയും ഉയർത്തുന്നത്. ഇതുവഴി വൻതോതിൽ തൊഴിലവസരങ്ങളും സൃഷ്‌ടിക്കാനാകും.

ഇന്ത്യയിലെ പഴയ വണ്ടി

 നിലവിൽ 15 വയസ് പൂർത്തിയായ വണ്ടികൾ : ഏകദേശം 80 ലക്ഷം

 ഈവർഷം അവസാനത്തോടെ ഇത് 90 ലക്ഷമോ ഒരുകോടിയോ ആകും

 2025 ഓടെ എണ്ണം 2.8 കോടി കടക്കും

''പഴയ വാഹനങ്ങൾ പൊളിക്കണമെന്ന് ബഡ്‌ജറ്റ് നി‌ർബന്ധിക്കുന്നില്ല. സ്വേച്ഛാനുസരണം തീരുമാനിക്കാമെന്നാണ് നയത്തിലുള്ളത്. ഇതുകൊണ്ട്, വിപണിക്ക് ഗുണമുണ്ടാകുമെന്ന് കരുതുന്നില്ല"

ജോൺ കെ. പോൾ,

മാനേജിംഗ് ഡയറക്‌ടർ,

പോപ്പുലർ വെഹിക്കിൾസ്

നിരാശ

 പെട്രോളിനും ഡീസലിനും അധിക സെസ് ഏർപ്പെടുത്തിയത് റീട്ടെയിൽ വിലയിൽ പ്രതിഫലിക്കില്ലെങ്കിലും ഉപഭോക്താക്കളിൽ ആശങ്ക സൃഷ്‌ടിക്കും

 വാഹന നിർമ്മാണഘടകങ്ങൾക്ക് 15% വരെ ഇറക്കുമതി തീരുവ ഏർപ്പെടുത്തിയത് തിരിച്ചടി

 ഇലക്‌ട്രിക് വാഹന വില്പന പ്രോത്സാഹിപ്പിക്കാൻ നടപടിയില്ല

 വ്യക്തിഗത ആദായനികുതിയിൽ ഇളവില്ലാത്തതും നിരാശപ്പെടുത്തി