p-k-firoz

മലപ്പുറം: കത്വ-ഉന്നാവ് സംഭവവുമായി ബന്ധപ്പെട്ട പണപ്പിരിവിൽ യൂത്ത് ലീഗ് മുൻ ദേശീയ സമിതി മുൻ അംഗം യൂസഫ് പടനിലത്തിന്റെ ആരോപണം ശുദ്ധ അസംബന്ധമാണെന്ന് പി.കെ ഫിറോസ്. ആരോപണം ഉന്നയിച്ച യൂസഫ് പടനിലം ഇപ്പോൾ പാർട്ടിയിലില്ലെന്നും യൂസഫിനെ നിയമപരമായി നേരിടുമെന്നും ഫിറോസ് അറിയിച്ചു.

യൂത്ത് ലീഗ് നേതാക്കളായ പി.കെ ഫിറോസും സി.കെ സുബൈറും കത്വ-ഉന്നാവ് സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പണപ്പിരിവിലൂടെ കോടി കണക്കിന് രൂപ സമാഹരിച്ചെന്നും ഇതിൽ നിന്നും 15 ലക്ഷം രൂപ ഫിറോസ് യാത്രയുടെ കടം വീട്ടാൻ ഉപയോഗിച്ചെന്നായിരുന്നു ആരോപണം. സി.കെ സുബൈർ പണം വടക്കേ ഇന്ത്യയിൽ യാത്ര നടത്താൻ ഉപയോഗിച്ചെന്നും യൂസഫ് ആരോപിച്ചിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പടെ നേതാക്കളോട് കാര്യം അവതരിപ്പിച്ചപ്പോൾ ആറ് മാസത്തിനകം പ്രശ്‌നം പരിഹരിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ അടുത്ത വർഷമായിട്ടും പ്രശ്‌ന പരിഹാരമുണ്ടായില്ലെന്ന് യൂസഫ് പടനിലം ആരോപിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ വിമതനായി മത്സരിച്ചതിനാണ് യൂസഫിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.