delhi-police-

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിക്കിടെ കർഷകർക്കെതിരെയുണ്ടായ ഡൽഹി പൊലീസിന്റെ നടപടികളെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കണ്ണീർവാതകം, ജലപീരങ്കി, ബലപ്രയോഗം തുടങ്ങിയവ ഉപയോഗിക്കുകയല്ലാതെ പൊലീസിന് മറ്റു വഴികളില്ലായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. കർഷകർ കലാപം നടത്തുകയും സർക്കാർ സ്വത്തുകൾ നശിപ്പിക്കുകയും ചെയ്തതിനാൽ ഡൽഹി പോലീസിന് മറ്റു മാർഗങ്ങളില്ലായിരുന്നു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡിയാണ് ലോക്സഭയിൽ മറുപടി നൽകിയത്. കാർഷിക നിയമങ്ങൾക്കെതിരെ പ്രതFഷേധിക്കുന്ന കർഷകർക്കെതിരെ 2020 സ്റ്റെപംബർ - ഡിസംബർ മാസങ്ങൾക്കിടെ ഡൽഹി പൊലീസ് 39 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു ആത്മഹത്യ കേസ് റപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഡൽഹി പൊലീസ് അറിയിച്ചെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടച്ചേർത്തു.

പ്രതിഷേധത്തിനിടെ മരണമടഞ്ഞ കർഷകർക്ക് ഒരു നഷ്ടപരിഹാരവും നൽകാൻ സർക്കാർ ആലോചിക്കുന്നില്ലെന്നും കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി.