
ഗാന്ധിനഗർ: ഗുജറാത്തിൽ ഒഴിവ് വന്ന രണ്ട് രാജ്യസഭ സീറ്റിലേക്കുളള ഉപതിരഞ്ഞെടുപ്പ് മാർച്ച് ഒന്നിന് നടക്കും. കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ, ബി.ജെ.പി നേതാവ് അഭയ് ഗണ്‍പത്രേയ ഭരദ്വാജ് എന്നിവരുടെ മരണം മൂലം ഒഴിവ് വന്ന സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് സജ്ജീകരണങ്ങൾക്കായി മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗുജറാത്ത് ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചു. ഗുജറാത്ത് ചീഫ് ഇലക്ടറൽ ഓഫിസറെ തിരഞ്ഞെടുപ്പ് നിരീക്ഷകനായും കമ്മിഷൻ നിയമിച്ചിട്ടുണ്ട്.