john

വാഷിംഗ്ടൺ: കൊവിഡ് പ്രതിരോധ വാക്സിന് യു.എസിൽ അടിയന്തര വിതരണാനുമതി തേടി ജോൺസൺ ആൻഡ് ജോൺ സൺ. വൈറസ് വ്യാപനം നിയന്ത്രിക്കാൻ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ നിര്‍മിച്ച ഒറ്റ ഡോസ് വാക്‌സിന്‍ കൂടുതല്‍ ഫലപ്രദമായേക്കുമെന്ന് ജര്‍മനി പ്രത്യാശ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കമ്പനി ഉപയോഗാനുമതി നേടി അധികൃതരെ സമീപിച്ചത്.ഒറ്റ ഡോസുപയോഗവും നിലവില്‍ അനുമതി ലഭിച്ച വാക്‌സിനുകളില്‍ നിന്ന് വ്യത്യസ്തമായി ശീതീകരണ സംവിധാനത്തിലുള്ള ചെലവ് കുറവും ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ വാക്‌സിന്റെ മികവായി ചൂണ്ടിക്കാണിക്കുന്നു. അനുമതി ലഭിച്ചാല്‍ യു.എസില്‍ കൊവിഡിനെതിരെയുള്ള മൂന്നാമത്തെ വാക്‌സിനാകും ജോണ്‍സണ്‍ ആൻഡ് ജോണ്‍സണിന്റേത്.

എന്നാല്‍, ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിനെതിരെയുള്ള പരീക്ഷണങ്ങളില്‍ ഈ വാക്‌സിന്‍ പരാജയപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയിലെ വൈറസിന്റെ പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്നതാണ് ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ വാക്‌സിനെതിരെയുള്ള വെല്ലുവിളി.

വിതരണാനുമതി തേടി ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ കമ്പനി സമര്‍പ്പിച്ച അപേക്ഷ യു.എസ് ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഫെബ്രുവരി 26 ന് പരിഗണിക്കും. ജൂണ്‍ മാസത്തോടെ 100 ദശലക്ഷം ഡോസുകള്‍ യു.എസിന് നല്‍കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.