-m-m-mani-against-k-sudha

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ. സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ മകൻ എന്ന് വശേഷിപ്പിച്ചതിനെ വിമർശിച്ച് വൈദ്യുത മന്ത്രി എം. എം. മണി. സുധാകരന് ഹിസ്റ്റീരിയ ബാധിച്ചു. തലയ്ക്ക് സുഖമുളളവർ തൊഴിലുമായി ബന്ധപ്പെടുത്തി ആക്ഷേപിക്കില്ല. തൊഴിലെടുത്താണ് മുഖ്യമന്ത്രിയുടെ അച്ഛൻ ജീവിച്ചതെന്നും ഇപ്പോൾ ജയിലിൽ കിടക്കുന്നവരെ പോലെ മോഷ്ടിച്ചല്ലെന്നും മന്ത്രി പറഞ്ഞു.

ശബരിമലയിൽ ആചാരസംരക്ഷണത്തിനായി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച നിയമത്തിന്റെ കരട് യു.ഡി.എഫ്. പുറത്തുവിട്ടതിനേയും അദ്ദേഹം വിമർശിച്ചു.ജനങ്ങളെ കബളിപ്പിച്ച് നാലുവോട്ട് തട്ടാനുള്ള തന്ത്രമാണിത്. ചെന്നിത്തലയെ പോലെ തലയ്ക്ക് വട്ട് പിടിച്ചവർ അല്ലാതെ സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ നിയമം കൊണ്ടുവരുമെന്ന് പറയില്ലെന്നും മണി പറഞ്ഞു.