rakesh-tikait-

ന്യൂഡൽഹി: കർഷക സമരത്തെക്കുറിച്ച് രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന് മറുപടിയുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു..

ജനങ്ങളുടെ പട്ടിണിയെക്കാൾ ബിസിനസ് ആഗ്രഹിക്കുന്നവരെ രാജ്യത്ത് നിന്ന് പുറത്താക്കും. താങ്ങുവില നിയമം രൂപീകരിക്കണമെന്നാണ് ഞങ്ങൾ പറഞ്ഞത്. അത്തരമൊരു നിയമം കൊണ്ടുവന്നാൽ രാജ്യത്തെ എല്ലാ കർഷകർക്കും പ്രയോജനം ലഭിക്കും. നിലവിൽ താങ്ങുവില നിയമമില്ലാത്തതിനാൽ കച്ചവടക്കാർ കർഷകരെ കൊള്ളയടിക്കുകയാണെന്നും ടികായത്ത് പറഞ്ഞു.

രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി കാര്‍ഷിക പരിഷ്‌കാരങ്ങളെക്കുറിച്ച് വിശദീകരിച്ചത്. താങ്ങുവില തുടരുമെന്ന നിയമാനുസൃതമായ ഉറപ്പ് കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. കര്‍ഷക സമരം അവസാനിപ്പിക്കണം, നിയമത്തില്‍ ഒഴിവാക്കേണ്ടവ എടുത്തുകളയുമെന്നും മോദി പറഞ്ഞിരുന്നു. കർഷകരെ വിശ്വാസത്തിൽ എടുത്താണ് കേന്ദ്രസർക്കാർ നിയമം പാസ്സാക്കിയത് എന്നായിരുന്നു രാജ്യസഭയിൽ പ്രധാനമന്ത്രിയുടെ അവകാശവാദം.